Select Your Language

Notifications

webdunia
webdunia
webdunia
webdunia

അലിയും ഡിവില്ലിയേഴ്‌സും കടന്നാക്രമിച്ചു; ബേസില്‍ തമ്പിക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്

അലിയും ഡിവില്ലിയേഴ്‌സും കടന്നാക്രമിച്ചു; ബേസില്‍ തമ്പിക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്

അലിയും ഡിവില്ലിയേഴ്‌സും കടന്നാക്രമിച്ചു; ബേസില്‍ തമ്പിക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്
ബാംഗ്ലൂര്‍ , വെള്ളി, 18 മെയ് 2018 (10:18 IST)
ബാംഗ്ലൂര്‍ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ മലയാളി താരം ബേസില്‍ തമ്പിക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. നാല് ഓവറില്‍ നിന്ന് 70 റണ്‍സാണ് വഴങ്ങിയതോടെയാണ് സണ്‍‌റൈസേഴ്‌സ് ഹൈദരാബാദ് താരത്തെ തേടി റെക്കോര്‍ഡ് എത്തിയത്.

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബൗളര്‍ നാലോവറില്‍ ഇത്രയും റണ്‍സ് വഴങ്ങുന്നത്. ബാംഗ്ലൂര്‍ ബറ്റ്‌സ്‌മാന്മാരയ എബി ഡിവില്ലിയേഴ്‌സ് (69) മൊയീന്‍ അലി (65) എന്നിവര്‍ ചേര്‍ന്നാണ് ബേസില്‍ തമ്പിയെ കടന്നാക്രമിച്ചത്. അലിയായിരുന്നു കൂടുതല്‍ ആക്രമണം ആഴിച്ചുവിട്ടത്.

ഡിവില്ലിയെഴ്‌സിന്റെയും മൊയിന്‍ അലിയുടെയും കൂറ്റന്‍ സ്‌കോറാണ് ബാംഗ്ലൂര്‍ കണ്ടെത്തിയത്. 219 റണ്‍സ് ലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് മൂന്ന് വിക്കറ്റ് നഷ്‌ടത്തിക് 203റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

അവസാന ഓവറില്‍ 20 റണ്‍സ് വേണ്ടിയിരിക്കെ ആദ്യ പന്തിൽ കെയ്ൻ വില്ല്യംസണ്‍ (42 പന്തിൽ 81) പുറത്തായതാണ് ബാംഗ്ലൂരിന്റെ ജയത്തിന് കാരണമായത്.

മനീഷ് പാണ്ഡെ 38 പന്തി​ൽ 62 റണ്‍സുമായി പുറത്താകാതെ​നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ശിഖർ ധവാൻ(18), അലക്സ് ഹെയ്ൽസ്(37) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാൻമാരുടെ സംഭാവന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ടിന് ക്ലാസ് മറുപടിയുമായി വില്ല്യംസണ്‍; പക്ഷേ, നാടകീയ ജയം ബാംഗ്ലൂരിന്