Webdunia - Bharat's app for daily news and videos

Install App

ലോക്കോ പൈലറ്റുമാരില്ല; തിരുവനന്തപുരം ഡിവിഷനിലെ പത്ത് ട്രെയിനുകൾ ഓടില്ല

ലോക്കോ പൈലറ്റുമാരില്ല; തിരുവനന്തപുരം ഡിവിഷനിലെ പത്ത് ട്രെയിനുകൾ ഓടില്ല

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (12:05 IST)
ലോക്കോ പൈലറ്റുമാർ ഇല്ലാത്തതിനാൽ തിങ്കളാഴ്‌ച തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചർ തീവണ്ടികൾ ഓടില്ല. ഗുരുവായൂർ-തൃശ്ശൂർ, പുനലൂർ-കൊല്ലം, ഗുരുവായൂർ-പുനലൂർ, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചർ തീവണ്ടികളാണ് റദ്ദാക്കിയിട്ടുള്ളത്. തൃശ്ശൂർ-കോഴിക്കോട് പാസഞ്ചർ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
 
പാളങ്ങളിലെ അറ്റകുറ്റപ്പണികൾ കാരണം മാസങ്ങളോളം തീവൺറ്റികൾ റദ്ദാക്കുകയും വൈകുകയും ചെയ്‌തിരുന്നു. ജീവനക്കാരുടെ കുറവുണ്ടെന്ന വസ്‌തുത റെയിൽവേ ആദ്യം അംഗീകരിച്ചിരുന്നില്ല. അറ്റകുറ്റപ്പണികൾ ഇല്ലാതിടത്തേയും തീവണ്ടികൾ റദ്ദാക്കേണ്ടിവന്നതോടെയാണ് ജീവനക്കാർ കുറവാണെന്ന വസ്‌തുത റെയിൽവേ അംഗീകരിച്ചത്.
 
പ്രളയബാധിത മേഖലയിൽ താമസിച്ചിരുന്ന ഇരുപതോളം ലോക്കോ പൈലറ്റുമാർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഏറെക്കാലമായി ലോക്കോ പൈലറ്റുമാരുടെ തസ്‌തികകളിൽ ഒഴിവുകളുണ്ട്. തിരുവനന്തപുരം ഡിവിഷനിൽ 525 ലോക്കോ പൈലറ്റുമാരുടെ തസ്‌തികയുണ്ടെങ്കിലും 420 പേർ മാത്രമാൺ ഉള്ളത്. ഒപ്പം, പത്ത് പേർ സ്വയം വിലമിക്കലിനുള്ള അപേക്ഷയും നൽകിയിട്ടുണ്ട്. തസ്‌തികകളിലുള്ള ഒഴിവ് നികത്താതെയും പ്രളയബാധിതരായ ജീവനക്കാർ അവധിയിൽ പോയതും കാരണം ട്രെയിനുകൾ റദ്ദാക്കാൻ അധികൃതർ നിർബന്ധിതരാകുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സംസ്ഥാനത്ത് രാത്രി ഈ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

വോട്ടെടുപ്പ് ദിവസം എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും വേതനത്തോടുകൂടിയ അവധി; അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മിഷണര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് കഴിയും വരെ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം

കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റൻറിനും കഠിന തടവ്

പീഡനക്കേസ് പ്രതിക്ക് 13 വർഷം കഠിനത്തടവ്

അടുത്ത ലേഖനം
Show comments