Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയതോ? ഭീഷണി കോള്‍ വന്ന അന്നുതന്നെ ദിലീപ് ഡി‌ജി‌പിയെ വിളിച്ചതിന് തെളിവ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയതോ? ഭീഷണി കോള്‍ വന്ന അന്നുതന്നെ ദിലീപ് ഡി‌ജി‌പിയെ വിളിച്ചതിന് തെളിവ്
കൊച്ചി , ചൊവ്വ, 7 നവം‌ബര്‍ 2017 (20:47 IST)
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനിയില്‍ നിന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ ദിലീപ് ഡി ജി പി ലോക്നാഥ് ബെഹ്‌റയെ വിളിച്ചതായി ഫോണ്‍ രേഖകള്‍. ഭീഷണി കോള്‍ ലഭിച്ചതിന് ശേഷം 20 ദിവസം വൈകിയാണ് ദിലീപ് പരാതി നല്‍കിയതെന്ന പൊലീസിന്‍റെ വാദം ഇതോടെ പൊളിയുകയാണ്.
 
ഭീഷണി കോള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ ദിലീപ് ഡി ജി പിയെ വിളിച്ചതായി തെളിയിക്കുന്ന ഫോണ്‍ രേഖകള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. ഇത് പൊലീസിനെയും പ്രത്യേകിച്ചും ഡി ജി പിയെയും പ്രതിരോധത്തിലാക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
 
പള്‍സര്‍ സുനി വിളിച്ച് ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ദിലീപ് ലോക്നാഥ് ബെഹ്‌റയുടെ സ്വകാര്യ ഫോണിലേക്ക് വിളിച്ചത്. പലതവണ ബെഹ്‌റയെ ദിലീപ് വിളിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
പള്‍സര്‍ സുനിക്ക് വേണ്ടി വിഷ്ണു ദിലീപിനെ ഫോണില്‍ വിളിച്ച അന്നുതന്നെയാണ് ദിലീപ് ഡി ജി പിയെ വിളിച്ചിരിക്കുന്നത്. പിറ്റേന്നും ദിലീപ് ഡി ജി പിയെ പലതവണ വിളിച്ചിട്ടുണ്ട്. മാത്രമല്ല, ഭീഷണി സന്ദേശം വാട്‌സ് ആപ് മുഖേന ഡിജിപിക്ക് കൈമാറുകയും ചെയ്തു.
 
എന്നാല്‍ ദിലീപ് ഈ വിഷയത്തില്‍ 20 ദിവസം കഴിഞ്ഞാണ് പരാതി നല്‍കിയതെന്നാണ് പൊലീസ് ഉയര്‍ത്തിയ വാദം. ആ വാദത്തെ ഖണ്ഡിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന തെളിവ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ട് നിരോധനത്തിലൂടെ രാജ്യം ഇരുട്ടിലായി; നടന്നത് ഏറ്റവും വലിയ അഴിമതി: മമത