Webdunia - Bharat's app for daily news and videos

Install App

ജോസ് കെ മാണിയുടെ പത്രിക തള്ളുമോ?

Webdunia
തിങ്കള്‍, 24 മാര്‍ച്ച് 2014 (16:45 IST)
PRO
കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിക്കെതിരെ ലഭിച്ച പരാതി ഗൗരവമുള്ളതാണെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍. ജോസ് കെ മാണിയുടെ പത്രിക സ്വീകരിക്കുന്നത് വരണാധികാരി നീട്ടിവച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

എല്‍ഡിഎഫ്, ബിജെപി, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്നാണ് ജോസ് കെ മാണിയുടെ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചിരിക്കുന്നത്.

‘ഫോം എ’ യില്‍ സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയുടെ പേര് നിര്‍ദേശിക്കാന്‍ ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമിനെ കെ എം മാണി ചുമതലപ്പെടുത്തിയതാണ് കുഴപ്പമായത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അനുസരിച്ച് സി എഫ് തോമസാണ് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍. 2008ല്‍ കെ എം മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തെങ്കിലും അതിന്‍റെ രേഖകള്‍ ഇലക്ഷന്‍ കമ്മീഷന്‍റെ പക്കലില്ല. അതുകൊണ്ടുതന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കാനുള്ള അന്തിമ ചുമതല സി എഫ് തോമസിനാണ്.

കോട്ടയം മണ്ഡലത്തില്‍ ജോസ് കെ മാണിക്ക് ഡമ്മി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല എന്നതും കേരളാ കോണ്‍ഗ്രസിന്‍റെ വലിയ പിഴവായാണ് വിലയിരുത്തപ്പെടുന്നത്.

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രം കുറിച്ച് പി.എസ്.സി; 24 മണിക്കൂറില്‍ 1200 നിയമനം

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? കാരണം ഇതാണ്

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

ആയൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ ഉടമയേയും ജീവനക്കാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Show comments