തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അതിനാല്‍ ലോറി പതിവായി വെട്ടിക്കാട്ടുമുക്ക് ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്യാറുണ്ട്.

സിആര്‍ രവിചന്ദ്രന്‍
ശനി, 6 ഡിസം‌ബര്‍ 2025 (18:31 IST)
കോട്ടയം: തലയോലപ്പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന എല്‍പിജി സിലിണ്ടര്‍ ലോറിക്ക് തീയിട്ട് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ കടപ്ലാമറ്റം സ്വദേശിയെ തലയോലപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ 12:30 ഓടെയാണ് സംഭവം. എറണാകുളത്ത് നിന്ന് എല്‍പിജി സിലിണ്ടറുകള്‍ കൊണ്ടുപോകുന്ന ലോറിയുടെ ഡ്രൈവര്‍ വെട്ടിക്കാട്ടുമുക്ക് സ്വദേശിയാണ്. അതിനാല്‍ ലോറി പതിവായി വെട്ടിക്കാട്ടുമുക്ക് ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്യാറുണ്ട്.
 
ലോറിക്ക് മുകളിലൂടെ കയറിയയാള്‍ ഫുള്‍ സിലിണ്ടര്‍ തുറന്ന് തീയിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതുവഴി കടന്നുപോയ ഒരു കാര്‍ യാത്രക്കാരന്‍ ഇത് കണ്ട് സമീപത്തെ വീട്ടില്‍ വിവരമറിയിച്ചു. കുടുംബം ഉടന്‍ തന്നെ പോലീസിനെയും വൈക്കം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസിനെയും അറിയിച്ചു. മറ്റ് സിലിണ്ടറുകള്‍ക്കൊന്നും തീപിടിക്കാത്തതിനാല്‍ വലിയൊരു ദുരന്തം ഒഴിവായതായി നാട്ടുകാര്‍ പറയുന്നു. 
 
കഴിഞ്ഞ വൈകുന്നേരം മുതല്‍ ഇയാള്‍ സ്ഥലത്ത് അലഞ്ഞുനടന്നിരുന്നതായും നാട്ടുകാര്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് തലയോലപ്പറമ്പ്-എറണാകുളം റോഡില്‍ വലിയ ഗതാഗതക്കുരുക്ക് നേരിട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

അടുത്ത ലേഖനം
Show comments