Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലാര്‍ സ്വര്‍ണ്ണഖനി അഥവാ കെജിഎഫ് 120 വര്‍ഷമായി തുടര്‍ച്ചയായി ഖനനം ചെയ്തുവരുന്നു; വേര്‍തിരിച്ചെടുത്തിട്ടുള്ള സ്വര്‍ണ കണക്ക് അത്ഭുതപ്പെടുത്തും

കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ കെ.ജി.എഫ്.

Kolar Gold Mine

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 22 ഓഗസ്റ്റ് 2025 (18:15 IST)
ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനികളില്‍ ഒന്നായി അറിയപ്പെടുന്ന കോളാര്‍ സ്വര്‍ണ്ണ ഖനി (കെജിഎഫ്) യെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകുമല്ലോ? കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ കെ.ജി.എഫ്. താലൂക്കിലെ (ടൗണ്‍ഷിപ്പ്) ഒരു ഖനന മേഖലയാണ് ലോകപ്രശസ്തമായ കെ.ജി.എഫ് ഖനി. എന്നാല്‍ കോലാര്‍ സ്വര്‍ണ്ണഖനി (കെ.ജി.എഫ്) 120 വര്‍ഷത്തോളം തുടര്‍ച്ചയായി ഖനനം ചെയ്തിരുന്നതായും അതിന്റെ ഫലമായി ഇവിടെ നിന്ന് വന്‍തോതില്‍ സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തതായും നിങ്ങള്‍ക്കറിയാമോ. 
 
റിപ്പോര്‍ട്ടുകള്‍ പ്രകാരം, കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ (കെജിഎഫ്) നിന്ന് 800 മുതല്‍ 900 ടണ്‍ വരെ സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തിട്ടുണ്ട്, ഇത് ഇന്ത്യയുടെ സ്വര്‍ണ്ണ ഉപഭോഗം അനുസരിച്ച് ഒരു വലിയ കണക്കാണ്. കെജിഎഫ് ഖനിയെക്കുറിച്ചുള്ള രസകരമായ കാര്യമെന്തെന്നാല്‍ റിപോര്‍ട്ടുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരം അമേരിക്കയ്ക്കാണ് എന്നതാണ്, മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അവരുടെ കൈവശം 8133 ടണ്‍ സ്വര്‍ണ്ണമുണ്ട്. എന്നാല്‍ കെജിഎഫില്‍ നിന്ന് മാത്രം ഇതിലും കൂടുതല്‍ സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തിട്ടുണ്ട്. 
 
ഏഷ്യയിലെ ഏറ്റവും വലുതും ആഴമേറിയതുമായ സ്വര്‍ണ്ണ ഖനികളില്‍ ഒന്നായിരുന്ന കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് (കെജിഎഫ്) 1880 മുതല്‍ തുടര്‍ച്ചയായി 120 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ഏകദേശം 800 900 ടണ്‍ സ്വര്‍ണ്ണം ഉത്പാദിപ്പിച്ചു. എന്നാല്‍  ചെലവ് വര്‍ദ്ധിക്കുകയും ഉല്‍പാദനം കുറയുകയും ചെയ്തതിനാല്‍ 2001 ല്‍ ഖനനം നിര്‍ത്തിവക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂത്ത് കോൺഗ്രസിനുള്ളിൽ കട്ടപ്പ, രാഹുലിനെ പുറകിൽ നിന്നും കുത്തി, എല്ലാത്തിനും പിന്നിൽ അബിൻ വർക്കി, പോര് രൂക്ഷം