Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നാല് നടിമാർ വിചാരിച്ചാൽ പറിച്ച് കളയാൻ പറ്റുന്നതല്ല മമ്മൂട്ടിയും മോഹൻലാലും!- ആഞ്ഞടിച്ച് സിദ്ദിഖ്

മൂന്നാല് നടിമാർ വിചാരിച്ചാൽ പറിച്ച് കളയാൻ പറ്റുന്നതല്ല മമ്മൂട്ടിയും മോഹൻലാലും!- ആഞ്ഞടിച്ച് സിദ്ദിഖ്
, തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (14:34 IST)
ഡബ്ല്യുസിസി പ്രവർത്തകർക്കെതിരെ ആഞ്ഞടിച്ച് നടനും അമ്മയുടെ സെക്രട്ടറിയുമായ സിദ്ദിഖ്. സംഘടനയ്ക്കുള്ളിൽ ഇരുന്നു കൊണ്ട് തന്നെ പ്രസിഡന്റിനെ ചീത്ത വിളിക്കുന്നത് ശരിയല്ലെന്ന് സിദ്ദിഖ്. സംഘടനയിൽ ഇരുന്ന് സംഘടനയുടെ പ്രസിഡന്റിനെ പരസ്യമായി അധിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുത്തിരിക്കും. അനാവശ്യമായി ഭാരവാഹികൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സിദ്ദിഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
 
സിനിമയിൽ ആൺ പെൺ വ്യത്യാസങ്ങളില്ല. സംഘടനയിൽ നിന്നും വ്യക്തിപരമായി രാജിവെച്ച് പുറത്തുപോയവരെ തിരിച്ച് വിളിക്കാനൊന്നും പറ്റില്ല. അവർക്ക് വേണമെന്നുണ്ടെങ്കിൽ ആദ്യം മുതൽ അപേക്ഷ നൽകണം. അല്ലാതെ അവരോട് സംഘടനയിലേക്ക് തിരിച്ച് വരാൻ പറയില്ല. 
 
മീ ടൂ ക്യാമ്പെയിൻ ദുരുപയോഗം ചെയ്യരുത്, അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തരുത്. ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ പേര് വെളിപ്പെടുത്തണം. ഡബ്ല്യുസിസിയുടെ ഫേസ്ബുക്കിലേക്ക് നിരവധി ആളുകൾ മോശം രീതിയിൽ മെസേജുകൾ അയക്കുന്നുണ്ടെന്ന് അവർ വെളിപ്പെടുത്തി. സോഷ്യൽ മീഡിയകളിലെ തെറിവിളി സ്വാഭാവികം. കസബ വിഷയത്തിൽ മമ്മൂട്ടിയെ കുറിച്ച് അനാവശ്യമായി പ്രസ്താവനകൾ ഉന്നയിച്ചിട്ട് ആരാധകർ നടിയെ ചീത്ത് വിളിച്ചു.
 
അതിന് മമ്മൂട്ടി അവരോട് തെറി വിളിക്കരുത്, മിണ്ടാതിരിക്കണം എന്ന് പറയണമെന്നാണ് നടിമാർ പറയുന്നത്. മമ്മൂട്ടിയാണോ അവരെ അതിന് നിർത്തിയിരിക്കുന്നത്?. മൂന്നോ നാലോ നടിമാർ വിചാരിച്ചാൽ പറിച്ച് കളയാൻ പറ്റുന്നതല്ല മമ്മൂട്ടിയും മോഹൻലാലും. നടിമാരെ നടിമാർ എന്നല്ലാതെ പിന്നെന്താണ് വിളിക്കേണ്ടത്. എന്നെ നടൻ എന്നാണ് എല്ലാവരും വിളിക്കുന്നത്. 
 
നടിമാർ എന്ന് മോഹൻലാൽ തങ്ങളെ അഭിസംബോധന ചെയ്തതിന് മോഹൻലാലിനെപ്പോലൊരു നടനെ ആക്ഷേപിക്കുകയാണ് അവർ ചെയ്തത്. എന്തിനാണ് എല്ലവരും അദ്ദേഹത്തിന്റെ തലയിൽ കുറ്റങ്ങൾ വെയ്ക്കുന്നത്. നടിമാർ എന്നു വിളിച്ചുവെന്ന് അവർ പറയുന്നത് ബാലിശമായ കാര്യമാണെന്നും സിദ്ദിഖ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എടീ‘ എന്ന് വിളിച്ചയാളെ ശാസിച്ച് മമ്മൂക്ക, ചേർത്തു നിർത്തി ലാലേട്ടൻ: തുറന്ന് പറഞ്ഞ് സഹസംവിധായിക