അഭിനയജീവിതത്തില്‍ വല്ലാത്തൊരു ശൂന്യത തോന്നി, ഇതിനെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ടു: അശോകൻ

കെ ആര്‍ അനൂപ്
വെള്ളി, 26 ജൂണ്‍ 2020 (20:31 IST)
അഭിനയജീവിതത്തിലെ തുടക്ക കാലത്ത് തന്നെ കലാമൂല്യമുള്ള സിനിമകളുടെ ഭാഗമായ നടനാണ് അശോകൻ. എൺപതുകളിലെ മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്ന അശോകൻ തൊണ്ണൂറുകൾ എത്തിയപ്പോൾ പതിയെ ചെറിയ വേഷങ്ങളിൽ ഒതുങ്ങി തുടങ്ങി. ഇതിനെക്കുറിച്ച് തുറന്നു പറയുകയാണ് അശോകൻ. 
 
അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് പോലും ആരോടും ചാൻസ് ചോദിച്ചിരുന്നില്ല. 1978ൽ പുറത്തിറങ്ങിയ പത്മരാജന്റെ പെരുവഴിയമ്പലത്തിലൂടെയാണ് സിനിമയിലെത്തിയത്. അന്നുമുതൽ  കരുത്തുള്ളതും വ്യത്യസ്തമായ കഥാപാത്രങ്ങൾ മാത്രമായിരുന്നു ചെയ്തിരുന്നതെന്ന് അശോകൻ പറയുന്നു. യവനിക, ഇടവേള, അനന്തരം, തൂവാനത്തുമ്പികള്‍, ഒരിടത്തൊരു ഫയല്‍വാന്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഒന്നിനൊന്ന് മികച്ചതായിരുന്നു. 
 
തൊണ്ണൂറുകള്‍ക്ക്‌ ശേഷം അഭിനയ ജീവിതത്തില്‍ വല്ലാത്തൊരു ശൂന്യത തോന്നി. പിന്നീട് ചെറിയ റോളുകളില്‍ ഒതുങ്ങി. അതിനെ അതിനെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ടിട്ടുണ്ട്. ഈ സമയത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അൽപ്പം പ്രയാസപ്പെട്ടു. താരതമ്യേന മോശമില്ലാത്ത സാമ്പത്തിക ചുറ്റുപാട് ഉള്ളതുകൊണ്ട് പിടിച്ചുനിന്നു എന്നും അശോകൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട്ടെ ഡോക്ടറെ തെറ്റിദ്ധരിച്ച് തല്ലിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

അടുത്ത ലേഖനം
Show comments