Webdunia - Bharat's app for daily news and videos

Install App

കാറില്‍ നിന്ന് എടുത്തുചാടുന്നതിനെക്കുറിച്ച് അവള്‍ ആലോചിച്ചിരുന്നു: റിമ കല്ലിങ്കലിന്‍റെ വെളിപ്പെടുത്തല്‍

Webdunia
വെള്ളി, 17 മാര്‍ച്ച് 2017 (18:54 IST)
ആക്രമിക്കപ്പെടുമ്പോള്‍ കാറില്‍ നിന്ന് എടുത്തുചാടുന്നതിനെക്കുറിച്ച് ആക്രമണത്തിനിരയായ നടി ആലോചിച്ചിരുന്നതായി വെളിപ്പെടുത്തല്‍. എന്നാല്‍ പിന്നീട് ആ തീരുമാനം നടി മാറ്റുകയായിരുന്നെന്ന് നടിയുടെ അടുത്ത കൂട്ടുകാരിയായ ചലച്ചിത്രതാ‍രം റിമ കല്ലിങ്കലാണ് വെളിപ്പെടുത്തുന്നത്.
 
‘വനിത’യുടെ ‘സിനിമയ്ക്ക് അകത്തും പുറത്തും നടിമാര്‍ എത്രത്തോളം സുരക്ഷിതരാണ്’ എന്ന ഫീച്ചറിലാണ് റിമ കല്ലിങ്കല്‍ ഇക്കാര്യം പറയുന്നത്.
 
“എന്‍റെ കൂട്ടുകാരി നമ്മുടെ പെണ്‍കുട്ടികള്‍ക്ക് മാതൃകയാണ്. എത്ര മനക്കരുത്തോടെയാണ് അവള്‍ നില്‍ക്കുന്നത്. ഒരു പട്ടി കടിച്ചാല്‍ എന്താണ് ചെയ്യുക? ഡെറ്റോളിട്ട് കഴുകും, മുറിവ് കെട്ടിവയ്ക്കും, ഇന്‍‌ജക്ഷനെടുക്കും. അത്രയേയുള്ളൂ എന്നവള്‍ ഉറച്ചുവിശ്വസിക്കുന്നു” - റിമ പറയുന്നു.
 
“കാറില്‍ നിന്ന് എടുത്തുചാടുന്നതിനെക്കുറിച്ച് അവള്‍ ആലോചിച്ചിരുന്നെന്ന് പറഞ്ഞു. പക്ഷേ ചാടിയാല്‍ അംഗഭംഗം വരികയോ മരിക്കുകയോ ചെയ്യാം എന്ന് അടുത്ത നിമിഷം അവള്‍ തിരിച്ചറിഞ്ഞത്രേ. അവളുടെ ഏറ്റവും വലിയ സ്മാര്‍ട്‌നെസായി എനിക്ക് തോന്നിയിട്ടുള്ളത് ആ തീരുമാനം തന്നെയാണ്. മറിച്ചായാല്‍ അവള്‍ അനുഭവിക്കേണ്ടിവരുന്ന വേദനയും ദുരന്തവും എത്രയോ വലുതായേനെ” - റിമ വ്യക്തമാക്കുന്നു.
 
ഉള്ളടക്കത്തിന് കടപ്പാട്: വനിത

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Nipah Virus: മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇതൊക്കെ

Rahul Mamkootathil: 'നിപ വന്നവരെല്ലാം മരിച്ചു'; കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, പ്രതിഷേധം (വീഡിയോ)

Kerala Weather Live Updates: ഇന്ന് മഴദിനം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കും

അടുത്ത ലേഖനം
Show comments