Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്റെ വില്ലനാകാന്‍ ലിജോ വിളിച്ചിരുന്നു, ഗെറ്റപ്പ് ഇഷ്ടമാവാത്തതിനാല്‍ ഒഴിവാക്കി: ജീവ

അഭിറാം മനോഹർ
തിങ്കള്‍, 3 മാര്‍ച്ച് 2025 (12:38 IST)
തമിഴ് സിനിമ പ്രേക്ഷകരെ പോലെ മലയാളികള്‍ക്കും പ്രിയങ്കരനായ നടനാണ് ജീവ. മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ കീര്‍ത്തിചക്ര എന്ന സിനിമയില്‍ സുപ്രധാനവേഷത്തില്‍ ജീവ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മലയാള സിനിമകളിലൊന്നും ജീവ ഭാഗമായില്ല. എനാല്‍ മോഹന്‍ലാലിന്റെ വില്ലനായി തനിക്ക് അവസരം വന്നിരുന്നെന്നും എന്നാല്‍ ആ അവസരം താന്‍ നിഷേധിച്ചെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ജീവ.
 
അഗത്യ എന്ന തന്റെ പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനാകാന്‍ അവസരം ലഭിച്ചെന്ന കാര്യം ജീവ തുറന്ന് പറഞ്ഞത്. മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയില്‍ ചമതകന്‍ എന്ന പ്രധാനവില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് തനിക്ക് ക്ഷണം കിട്ടിയതെന്നും എന്നാല്‍ വാലിബനുമായി പന്തയത്തില്‍ തോറ്റ് പാതി മുടിയും താടിയും വടിച്ച് പ്രതികാരദാഹിയാകണമെന്നുള്ളതിനാല്‍ ചമതകന്റെ വേഷം താന്‍ വേണ്ടെന്ന് വെച്ചെന്നാണ് ജീവ പറയുന്നത്.
 
 ആ കഥാപാത്രത്തിന്റെ ഗെറ്റപ്പ് ഇഷ്ടമായില്ല. അങ്ങനെ ആ സിനിമ ചെയ്യുന്നില്ലെന്ന് ലിജോയോട് പറഞ്ഞു. നിരവധി സംവിധായകര്‍ ഇക്കാലയളവില്‍ സമീപിച്ചിരുന്നു. പക്ഷേ പാതി മൊട്ടയടിച്ചും മീശ പാതിയെടുത്തുമുള്ള കഥാപാത്രങ്ങള്‍ ചെയ്താല്‍ വീട്ടില്‍ കയറ്റില്ല. അത്തരം കഥാപാത്രങ്ങള്‍ വരുമ്പോള്‍ സംവിധായകരോട് അത് പറഞ്ഞിട്ടുണ്ട്. ജീവ പറയുന്നു. ജീവ വേണ്ടെന്ന് വെച്ചതോടെ ഡാനിഷ് സേഠ് ആണ് സിനിമയില്‍ ചമതകന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'കോപ്പിയടിച്ച വിദ്യാര്‍ത്ഥികളെ മാറ്റിനിര്‍ത്താറുണ്ട്, കൊലപാതകികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം ചെയ്തു നല്‍കുന്നതില്‍ വിഷമമുണ്ട്': കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ്

നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സിബിഐ അന്വേഷണമില്ല; കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി

എന്റെ മകന്‍ ഇന്ന് രാവിലെ പരീക്ഷയ്ക്ക് പോവേണ്ടതായിരുന്നു, കോപ്പിയടിച്ചാല്‍ വരെ മാറ്റിനിര്‍ത്തും പക്ഷേ കൊലപാതകികളെ പരീക്ഷ എഴുതിപ്പിക്കുന്നു, നീതികേടെന്ന് ഷഹബാസിന്റെ പിതാവ്

പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസ്: പ്രതികളായ വിദ്യാര്‍ത്ഥികള്‍ ജുവനൈല്‍ ഹോമില്‍ പരീക്ഷ എഴുതുന്നു

പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ഡോക്ടര്‍ ജോര്‍ജ് എബ്രഹാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments