Webdunia - Bharat's app for daily news and videos

Install App

നാഗരാജ് മഞ്ജുളെ- അമിതാബ് ചിത്രം ജൂൺഡിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

അഭിറാം മനോഹർ
തിങ്കള്‍, 20 ജനുവരി 2020 (19:09 IST)
ഫാൻഡ്രി എന്ന സിനിമയിലൂടെ രാജ്യത്തിനകത്തും പുറത്തും ശ്രദ്ധേയനായ സംവിധായകനാണ് നാഗരാജ് മഞ്ജുളെ. ദളിത് ജീവിതങ്ങളെ ശക്തമായി വരച്ചുകാട്ടിയ ഫാൻഡ്രിക്ക് ശേഷം നാഗരാജ് മഞ്ജുളെ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനാകുന്നത് അമിതാബ് ബച്ചനാണ്. ചിത്രത്തിന്റെതായി മുൻപ് പുറത്തുവന്ന ചിത്രങ്ങളൊക്കെയും ഓൺലൈനിൽ ചർച്ചയായിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറക്കാർ. ജുണ്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫുട്ബോൾ നോക്കിനിൽക്കുന്ന അമിതാബ് ബച്ചന്റെ ചിത്രമാണ് ഫസ്റ്റ്‌ലുക്കിലുള്ളത്.
 
തെരുവ് കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന വിജയ് ബർസെ എന്ന ഫുട്ബോൾ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തിയ്യതിയെ സംബന്ധിച്ച ഒന്നും ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. നാഗരാജ് മഞ്ജുളെയും അമിതാഭ് ബച്ചനും ഒന്നിക്കുമ്പോള്‍ നിരൂപകരും പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രംതന്നെയായിരിക്കും ജൂൺഡ് എന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments