എ ആര്‍ റഹ്മാന്റെ സ്‌പെഷ്യല്‍ മാസ്‌ക്, വില 18,000ത്തില്‍ കൂടുതല്‍

കെ ആര്‍ അനൂപ്
ബുധന്‍, 9 ജൂണ്‍ 2021 (14:02 IST)
താരങ്ങള്‍ വിവിധ പരിപാടികള്‍ക്കായി അണിയുന്ന ഡ്രസ്സുകളും വാച്ചുകളും മാസ്‌കും ഉള്‍പ്പെടെയുള്ളവ ആരാധകര്‍ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. ഇപ്പോഴിതാ സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാന്റെ ഫെയ്‌സ് മാസ്‌ക്കാണ് ചര്‍ച്ചയാകുന്നത്.
 
കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചശേഷം റഹ്മാനും മകന്‍ എ ആര്‍ അമീനും ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഒരേപോലെയുള്ള വെളുത്ത കളര്‍ മാസ്‌ക് ആണ് ഇരുവരും ധരിച്ചത്. ഏകദേശം 18,148 രൂപ ഒരു മാസ്‌കിന്. ഇത്രയും വിലയുള്ള മാസ്‌കിന് പ്രത്യേകത എന്താണെന്ന് അറിയുവാനും ആരാധകര്‍ക്ക് കൗതുകമാണ്.
 
എല്‍ജി പുരിക്കെയര്‍ പുറത്തിറക്കിയ വെയറബിള്‍ എയര്‍ പ്യൂരിഫയര്‍ മാസ്‌ക് ആണ് ഇത്. ഡ്യുവല്‍ എച്ച് 13 ഗ്രേഡ് എച്ച്ഇപിഎ ഫില്‍ട്ടര്‍ ഉള്ളതിനാല്‍ വായു മലിനീകരണത്തില്‍ നിന്ന് പോലും സംരക്ഷണം നല്‍കും. വലിച്ചെടുക്കുന്ന വായു ശുദ്ധീകരിച്ച് മനുഷ്യശരീരത്തിലേക്ക് എത്തിക്കുവാന്‍ ഇത്തരം മാസ്‌ക്കുകള്‍ കഴിയും. രണ്ട് മണിക്കൂറോളം ചാര്‍ജ് ചെയ്യണം. എട്ടു മണിക്കൂറോളം ഉപയോഗിക്കാം.820 എംഎഎച്ച് ബാറ്ററിയാണ് പുരിക്കെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫയറില്‍ ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അടുത്ത ലേഖനം
Show comments