അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ലേ, പിന്നെ പുരുഷനെ പഴി ചാരുന്നതെന്തിന്?: പ്രിയങ്ക

നിഹാരിക കെ എസ്
ശനി, 5 ഒക്‌ടോബര്‍ 2024 (15:09 IST)
Priyanka
സിനിമയിൽ അഡ്ജസ്റ്റ്‌മെന്റ് എന്ന ഒരു കാര്യമില്ലെന്ന് നടി പ്രിയങ്ക അനൂപ്. സിനിമയിൽ മാത്രമായി ഒരു അഡ്ജസ്റ്റ്മെന്റ് ഇല്ലെന്നാണ് കൗമുദി മൂവിസിന് അനുവദിച്ച അഭിമുഖത്തിൽ പ്രിയങ്ക പറയുന്നത്. അഡ്ജസ്റ്റ് ചെയ്ത് പോവുക എന്നത് ഓരോരുത്തരും സ്വയം എടുക്കുന്ന തീരുമാനമാണ്. സ്വന്തം ഇഷ്ടത്തിന് ഒരാളുടെ കൂടെ പോയിട്ട് പിന്നീട് അയാളെ പഴി ചാരുന്നതിൽ എന്തർത്ഥമാണ് ഉള്ളതെന്ന് പ്രിയങ്ക ചോദിക്കുന്നു.
 
'എന്നോട് അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞാൽ ഞാൻ ഒറ്റ വാക്കേ പറയൂ, എനിക്ക് ഈ പടം വേണ്ട. ഈ അഡ്ജസ്റ്റ്‌മെന്റ് എല്ലാ ഫീൽഡിലുമില്ലേ? പോകാൻ ആഗ്രഹിക്കുന്നവർ പോയിക്കോട്ടെ. പിന്നെ അതുകഴിഞ്ഞ് എന്തിനാണ് വിളിച്ച് പറയുന്നത്?. നിർബന്ധിക്കുന്നില്ലല്ലോ, ആരെയും നിർബന്ധിച്ച് കയ്യും കാലും കെട്ടിയിട്ട് അല്ലല്ലോ ആരെയും മുറിയിൽ കൊണ്ടുപോകുന്നത്. സ്വന്തം ഇഷ്ടപ്രകാരമല്ലേ. പിന്നെ ആ പുരുഷനെ എന്തിനാണ് പഴിചാരുന്നത്?.
 
നമ്മൾ പോയിട്ടല്ലേ. ആദ്യം നമ്മൾ കുറച്ച് ഒതുങ്ങ്. ആദ്യം നമ്മളാണ് അത് വേണ്ടാന്ന് വയ്‌ക്കേണ്ടത്. ഞാൻ പുരുഷന്മാരെ സപ്പോർട്ട് ചെയ്യും. എല്ലാ അഭിമുഖത്തിലും ഞാൻ പുരുഷന്മാരെ സപ്പോർട്ട് ചെയ്യും. നിങ്ങൾക്ക് എന്നെ കണ്ടില്ലെങ്കിലും കുഴപ്പമില്ല. ഞാൻ പറയുന്നതിലും ന്യായമുണ്ട്. ന്യായത്തിന്റെ പുറത്താണ് ഞാൻ സപ്പോർട്ട് ചെയ്യുന്നത്', പ്രിയങ്ക പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

അടുത്ത ലേഖനം
Show comments