Webdunia - Bharat's app for daily news and videos

Install App

തൃശൂരിൽ സുരേഷ് ഗോപി തന്നെ വേണം, പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനത്തിന് മുൻപെ ചുവരെഴുത്തുകളുമായി ബിജെപി പ്രവർത്തകർ

Webdunia
ചൊവ്വ, 2 ജനുവരി 2024 (14:02 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തൃശൂരിലെത്തുന്ന പശ്ചാത്തലത്തില്‍ ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയായി കാണിച്ചുകൊണ്ട് നഗരത്തില്‍ ചുവരെഴുത്തുകള്‍. നാളത്തെ പൊതുയോഗത്തില്‍ മോദി തൃശൂരിലെ ലോക്‌സഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് ബിജെപി അണികളുടെ പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം എത്തും മുന്‍പെ അണികള്‍ പ്രചാരണം ആരംഭിച്ചത്.
 
പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും സ്വമേധയാ ആണ് ഇത്തരം ചുവരെഴുത്ത് നടത്തിയതെന്നും ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും തൃശൂരില്‍ പാര്‍ട്ടി പരിപാടികളിലും അല്ലാതെയും സുരേഷ് ഗോപി സ്ഥിരസാന്നിധ്യമാണ്. സാധാരണ്ണ തൃശൂര്‍ മണ്ഡലത്തില്‍ ഒരു ലക്ഷത്തില്‍ താഴെയാണ് ബിജെപിയുടെ വോട്ട്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപിയുടെ താരപ്രഭാവം കാരണം 2 ലക്ഷത്തി തൊണ്ണൂറ്റിമൂവായിരം വോട്ടുകള്‍ നേടാന്‍ ബിജെപിക്കായിരുന്നു. എന്നാല്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ശേഷം നിയ്യമസഭാ തിരെഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
 
തൃശൂരില്‍ സുരേഷ് ഗോപിയെ തന്നെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കാനാണ് സാധ്യത അധികവും. സിറ്റിംഗ് എം പി ടി.എന്‍ പ്രതാപന്‍ തന്നെയായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മുന്‍ മന്ത്രി വി എസ് സുനില്‍കുമാറായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

രാജ്യത്ത സജീവ കൊവിഡ് കേസുകള്‍ കുറയുന്നു; മരണസംഖ്യ കൂടുന്നു, കേരളത്തില്‍ മാത്രം ഒറ്റദിവസം ഏഴ് മരണം

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

Israel - Iran Conflict: ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ 224 മരണം, ഇൻ്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments