Webdunia - Bharat's app for daily news and videos

Install App

48 ദിവസം നീണ്ടുനിന്ന തമിഴ് സിനിമ സമരത്തിന് അന്ത്യം; സിനിമകളുടെ റിലീസും ചിത്രീകരണവും ഉടൻ പുനരാരംഭിക്കും

Webdunia
ബുധന്‍, 18 ഏപ്രില്‍ 2018 (18:43 IST)
തമിഴ്നാടിന്റെ സിനിമ  ചരിത്രത്തിലെ എറ്റവുമധികം കാലം നീണ്ടുനിന്ന സമരത്തിനു വിരാമം. തീയേറ്റര്‍ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ്, എഫ് ഇ എഫ് എസ്‌ ഐ എന്നീ സംഘടനകൾ തമിഴ്നാട് സർക്കാരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് സമരം പിൻ‌വലിക്കാൻ തീരുമാനിച്ചത്. നിർമ്മാതാക്കളുടെ സംഘടനാ ഭാരവാഹിയും നടനുമായ വിശാലാണ് സമരം പിൻ‌വലിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. 
 
സമരം പിൻ‌വലിച്ചിരിക്കുന്നു. ഇനി  സിനിമകൾ തീയറ്ററുകളിലെത്തും. ചിത്രങ്ങളുടെ ഷൂട്ടിങ് പുനരാരംഭിക്കുകയും ചെയ്യും. ഓണ്‍ലൈൻ ടിക്കറ്റിങിന്റെ നിരക്ക് 50 ശതമാനം കുറച്ചിട്ടുണ്ട്. ജൂൺ‌ മാസം മുതൽ  കമ്പ്യൂട്ടറൈസ്ഡ് ടിക്കറ്റിങ് സംവിധാനം നടപ്പിൽ വരും. ഇതോടെ സിനിമ ടിക്കറ്റിങിൽ നൂറുശതമാനം സുതാര്യത കൊണ്ടുവരാനാകും  - വിശാൽ ട്വിറ്ററിൽ കുറിച്ചു. 
 
വെർച്വൽ പ്രിന്റ് ഫീയുടെ കാര്യത്തിൽ ഡിജിറ്റൽ സർവ്വീസ് പ്രൊവൈഡർമാരുമായി ധാരണയിലെത്തിയതായാണ്  റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഇതാദ്യമായണ് തമിഴ് സിനിമ ഇത്രയധികം ദിവസം സ്തംഭിക്കുന്നത്. 48 ദിവസങ്ങളാണ് സമരം നീണ്ടു നിന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments