സത്യജിത് റേയ്ക്ക് പകരം ഗുൽസാറിന്റെ ചിത്രം, അബദ്ധം പിണഞ്ഞ് ഐഎഫ്എഫ്ഐ അധികൃതർ

അഭിറാം മനോഹർ
ശനി, 23 നവം‌ബര്‍ 2019 (16:54 IST)
ഇന്ത്യയിലേ ചലചിത്രപ്രേമികൾക്ക് വിരുന്നൊരുക്കി ഗോവൻ രാജ്യന്തര ചലച്ചിത്രോത്സവം നടന്നുകൊണ്ടിരിക്കുമ്പോൾ സംഘാടകർക്ക് പറ്റിയ അബദ്ധമാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിരിക്കുന്നത്. ഐ എഫ് എഫ് ഐ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം മാറിപോയതാണ് വിഷയം. സംഭവം സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായപ്പോൾ അധികൃതർ വെബ്സൈറ്റിൽ  അബദ്ധം തിരുത്തുകയും ചെയ്തു.
 
ഐ എഫ് എഫ് ഐ വെബ്സൈറ്റിൽ ഇന്ത്യൻ സിനിമയുടെ അമരക്കാരിലൊരാളായ സത്യജിത് റേയെ പറ്റിയുള്ള ഹോമേജ് വിഭാഗത്തിലാണ് പിശക് സംഭവിച്ചത്. 1989ലെ സത്യജിത് റേ ചിത്രമായ ഗണശത്രു എന്ന സിനിമയെ പറ്റിയുള്ള കുറിപ്പാണ് വെബ്സൈറ്റിൽ ഉണ്ടായിരുന്നത്. ഗണശത്രുവിന്റെ സംവിധായകൻ എന്ന പേരിൽ സത്യജിത് റേയെ പറ്റി ഒരു കുറിപ്പും ഒപ്പം വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഐ എഫ് എഫ് ഐ അധികൃതർ സത്യജിത് റേയ്ക്ക് പകരം ഉൾപ്പെടുത്തിയത് പ്രശസ്ത ഗാനരചയിതാവും കവിയുമായ ഗുൽസാറിന്റെ ചിത്രവും. 
 
സംഭവം സ്ക്രീൻഷോട്ടുകളായി പ്രചരിക്കാൻ തുടങ്ങിയപ്പോളാണ് ഐ എഫ് എഫ് ഐ അധികൃതർ വെബ്സൈറ്റിലെ തെറ്റ് മനസിലാക്കിയത്. ഇതിനേ തുടർന്ന് അധികൃതർ തെറ്റ് തിരുത്തുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments