Webdunia - Bharat's app for daily news and videos

Install App

“വിശ്വരൂപം“ തകര്‍ക്കാന്‍ മുസ്ലീം സംഘടനകളെ ഉപയോഗിച്ചത് ആ ഭരണാധികാരിയാണ്: കമല്‍ ഹാസന്‍

“വിശ്വരൂപം“ തകര്‍ത്തതിനു പിന്നില്‍ ആ ഭരണാധികാരിയുടെ ബുദ്ധി: കമല്‍ ഹാസന്‍

Webdunia
ബുധന്‍, 15 മാര്‍ച്ച് 2017 (16:50 IST)
വിശ്വരൂപം സിനിമ  വിവാദമാകാന്‍ കാരണം അന്ന് ഭരണത്തിലിരുന്ന വ്യക്തിയാണെന്ന് കമല്‍ ഹാസന്‍. പുതിയ തലൈമുറൈ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഹാസന്‍ ഇത് തുറന്ന് പറഞ്ഞത്.
 
വിശ്വരൂപം ചിത്രത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് കമല്‍ തുറന്നു പറഞ്ഞു. വിശ്വരൂപത്തെ തകര്‍ക്കാന്‍ മുസ്ലീം സംഘടനകളെ അവര്‍ രാഷ്ട്രീയപരമായി ഉപയോഗിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് സംഘടനകളോ ഡിഎംകെ യോ ആയിരുന്നില്ല അതിന് പിന്നില്. അന്ന് ഭരിച്ചിരുന്ന വ്യക്തിയായിരുന്നു-ജയലളിതയുടെ പേരെടുത്ത് പറയാതെ കമല്‍ വിമര്‍ശിച്ചു.
 
കമല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത് നിര്‍മിച്ച വിശ്വരൂപം 2013 ഫെബ്രുവരി 7 നാണ് റിലീസ് ചെയ്തിരുന്നത്. എന്നാ‍ല്‍ സംഘടനകളുടെ പ്രതിഷേധം ശക്തമായതു കൊണ്ട് ചിത്രം നിരോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
 
റോ ഏജന്റ് മേജര്‍ വിസാം അഹമ്മദ് കാശ്മീരി എന്ന കഥാപാത്രത്തെയാണ് കമല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. രാഹുല്‍ ബോസ്, പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന താരങ്ങള്‍.
 
 
 
 

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളപ്പൊക്കത്തില്‍ ഹിമാചലിലെ സഹകരണ ബാങ്ക് മണ്ണിനടിയില്‍; കോടികളുടെ സ്വര്‍ണത്തിനും പണത്തിനും കാവല്‍ നിന്ന് ജനങ്ങള്‍

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ ജീവന്‍ നിലനിര്‍ത്തിയത് സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ട്: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരത്ത് കേടായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി വിദഗ്ധ സംഘമെത്തി

ഉത്തരേന്ത്യയിലെ കനത്ത പേമാരി: ഹിമാചലില്‍ മാത്രം 78 മരണം, 37 പേരെ കാണാനില്ല

മന്ത്രിതല ചര്‍ച്ച പരാജയം; നാളെ ബസ് സമരം, മാറ്റമില്ല

അടുത്ത ലേഖനം
Show comments