Webdunia - Bharat's app for daily news and videos

Install App

മികച്ച സംവിധായകൻ ആയിട്ടും മമ്മൂട്ടി ഇടപെട്ടു, ദുൽഖർ കാത്തിരുന്നത് മൂന്നു വർഷം !

മമ്മൂട്ടി പറഞ്ഞു 'വേണ്ട', ദുൽഖർ കാത്തിരുന്നത് മൂന്നു വർഷം!

Webdunia
തിങ്കള്‍, 17 ഏപ്രില്‍ 2017 (10:41 IST)
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖർ സൽമാൻ എന്ന നടൻ ജനിയ്ക്കുന്നത്. താരജാഡകളോ ആഘോഷങ്ങളോ ഒന്നും ഇല്ലാതെയായിരുന്നു ദുൽഖർ ക്യാമറയ്ക്ക് മുന്നിലേക്കും ബിഗ് സ്ക്രീനിലേക്കും കടന്നു വന്നത്. എന്നാൽ, സെക്കൻഡ് ഷോയ്ക്ക് മുന്നേ ദുൽഖറിനെ നായകനാക്കാൻ പ്രമുഖ സംവിധായകൻ പ്ലാൻ ചെയ്തിരുന്നു.
 
സംവിധായകൻ ശ്യാമപ്രസാദാണ് തന്റെ ഋതു എന്ന ചിത്രത്തിലേക്ക് ദുൽഖറിനെ നായകനാക്കാൻ തയ്യാറായി മുന്നോട്ട് വന്നത്. ഇക്കാര്യം അറിയിച്ച് ശ്യാമപ്രസാദ് മമ്മൂട്ടിയെ സമീപിച്ചിരുന്നു. എന്നാൽ, ആദ്യ ചിത്രമായി ഋതു വേണ്ട എന്നായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായം. മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകന്റെ ചിത്രമാണെങ്കിലും ദുല്‍ഖറിന് അരങ്ങേറ്റം കുറിക്കാന്‍ ഋതു യോജിച്ച ചിത്രമല്ലെന്നായിരുന്നു മമ്മൂട്ടിയുടെ പക്ഷം.
 
നിഷാൻ, ആസിഫ് അലി, റിമ കല്ലിങ്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്വാമ പ്രസാദ് ഋതു പൂർത്തിയാക്കി. 2009 ഓഗസ്റ്റ് 14നാണ് ഋതു റിലീസ് ചെയ്തത്. അതും കഴിഞ്ഞ് മൂന്ന് വർഷം കാത്തിരിക്കേണ്ടി വന്നു താരപുത്രന് അരങ്ങേറ്റം കുറിക്കാൻ. 2012ൽ ആയിരുന്നു ദുൽ‌ഖറിന്റെ സെക്കൻഡ് ഷോ പുറത്തിറങ്ങിയത്. ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. 

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments