Webdunia - Bharat's app for daily news and videos

Install App

മികച്ച സംവിധായകൻ ആയിട്ടും മമ്മൂട്ടി ഇടപെട്ടു, ദുൽഖർ കാത്തിരുന്നത് മൂന്നു വർഷം !

മമ്മൂട്ടി പറഞ്ഞു 'വേണ്ട', ദുൽഖർ കാത്തിരുന്നത് മൂന്നു വർഷം!

Webdunia
തിങ്കള്‍, 17 ഏപ്രില്‍ 2017 (10:41 IST)
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖർ സൽമാൻ എന്ന നടൻ ജനിയ്ക്കുന്നത്. താരജാഡകളോ ആഘോഷങ്ങളോ ഒന്നും ഇല്ലാതെയായിരുന്നു ദുൽഖർ ക്യാമറയ്ക്ക് മുന്നിലേക്കും ബിഗ് സ്ക്രീനിലേക്കും കടന്നു വന്നത്. എന്നാൽ, സെക്കൻഡ് ഷോയ്ക്ക് മുന്നേ ദുൽഖറിനെ നായകനാക്കാൻ പ്രമുഖ സംവിധായകൻ പ്ലാൻ ചെയ്തിരുന്നു.
 
സംവിധായകൻ ശ്യാമപ്രസാദാണ് തന്റെ ഋതു എന്ന ചിത്രത്തിലേക്ക് ദുൽഖറിനെ നായകനാക്കാൻ തയ്യാറായി മുന്നോട്ട് വന്നത്. ഇക്കാര്യം അറിയിച്ച് ശ്യാമപ്രസാദ് മമ്മൂട്ടിയെ സമീപിച്ചിരുന്നു. എന്നാൽ, ആദ്യ ചിത്രമായി ഋതു വേണ്ട എന്നായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായം. മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകന്റെ ചിത്രമാണെങ്കിലും ദുല്‍ഖറിന് അരങ്ങേറ്റം കുറിക്കാന്‍ ഋതു യോജിച്ച ചിത്രമല്ലെന്നായിരുന്നു മമ്മൂട്ടിയുടെ പക്ഷം.
 
നിഷാൻ, ആസിഫ് അലി, റിമ കല്ലിങ്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്വാമ പ്രസാദ് ഋതു പൂർത്തിയാക്കി. 2009 ഓഗസ്റ്റ് 14നാണ് ഋതു റിലീസ് ചെയ്തത്. അതും കഴിഞ്ഞ് മൂന്ന് വർഷം കാത്തിരിക്കേണ്ടി വന്നു താരപുത്രന് അരങ്ങേറ്റം കുറിക്കാൻ. 2012ൽ ആയിരുന്നു ദുൽ‌ഖറിന്റെ സെക്കൻഡ് ഷോ പുറത്തിറങ്ങിയത്. ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. 

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kochi Metro: കൊച്ചി മെട്രോയുടെ മുഖം മാറുന്നു; കളമശ്ശേരി സ്റ്റേഷനില്‍ നിന്ന് ഇനി പെട്രോളും അടിക്കാം

Air India: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി: എയര്‍ ഇന്ത്യക്ക് അരലക്ഷം പിഴ

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക

കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്

അടുത്ത ലേഖനം
Show comments