Webdunia - Bharat's app for daily news and videos

Install App

ഇനി കളി ബോളിവുഡിൽ, ആയു‌ഷ്‌മാൻ ഖുറാനയ്‌ക്കൊപ്പം നീരജ് മാധവ്

Webdunia
ഞായര്‍, 27 മാര്‍ച്ച് 2022 (10:46 IST)
ഫാമിലി മാൻ സീരീസിലൂടെയാണ് മലയാളി താരം നീരജ് മാധവ് ബോളിവുഡ് പ്രേക്ഷകർക്കും സുപരിചിതനാകുന്നത്. അതിന് ശേഷം നെറ്റ്‌ഫ്ലിക്‌സിന്റെ ഹിന്ദി ആന്തോളജിയിലും താരം അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ആയുഷ്‌മാൻ ഖുറാന നായകനായെത്തുന്ന ഹിന്ദി ചിത്രത്തിലും വേഷമിട്ടിരിക്കുകയാണ് താരം. നീരജ് മാധവ് തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
 
ആൻ ആക്ഷൻ ഹീറോ എന്ന ചിത്രത്തിലാണ് നീരജ് ആയു‌ഷ്‌മാനോടൊപ്പം അഭിനയിക്കുന്നത്. അനിരുദ്ധ് അയ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നീരജിന്റെ ഭാഗങ്ങളുടെ ഷൂട്ടിങ് പൂർത്തിയായിരുന്നു. ഈ പിറന്നാളിന് സന്തോഷിക്കാൻ ഒട്ടേറെ കാരണങ്ങളുണ്ട്. അതിലൊന്നാണ് എന്റെ ആദ്യ ഹിന്ദി ഫീച്ചർ ഫീലിമിന്റെ ചിത്രീകരണം പൂർത്തിയായത്. ആൻ ആക്ഷൻ ഹീറോ എന്ന ചിത്രത്തിൽ ആയുഷ്‌മാനോടൊപ്പം സ്ക്രീൻ പങ്കിടാൻ സാധിച്ചതിൽ അതിയായ സന്തോഷം. നിങ്ങളോടൊപ്പം സിനിമ ചെയ്യാൻ സാധിച്ചത് മികച്ച അനുഭവമായിരുന്നു. സംവിധായകൻ അനിരുദ്ധ് അയ്യർക്കും നന്ദി. നീരജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
 
ഒരു ആക്ഷൻ ഹീറോ ചിത്രമായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ആയുഷ്‌മാൻ ഖുറാനയുടെ ആദ്യ ആക്ഷൻ ചിത്രം കൂടിയാണിത്. ഇന്ത്യയിലും യുകെയിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments