അക്കാര്യം ഞാനും സത്യനും കൂടി സംസാരിച്ചിരുന്നു: ശ്രീനിവാസൻ വിഷയത്തിൽ പ്രിയദർശൻ പറയുന്നു

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2023 (17:36 IST)
അടുത്തിടെ നടത്തിയ അഭിമുഖത്തിൽ നടൻ ശ്രീനിവാസൻ നടത്തിയ പല പ്രസ്താവനകളും വിവാദമായിരുന്നു. മോഹൻലാലിനെ പറ്റി താരം നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചകൾ തുടക്കമിട്ടിരിന്നു. ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. അനാരോഗ്യം മൂലമാകാം ശ്രീനി ഇത്തരത്തിൽ സംസാരിച്ചതെന്നും പ്രശ്നത്തിന് പിന്നിലെ യഥാർഥ കാരണമറിയാതെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ളയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറയുന്നു.
 
 അവർ 2 പേരും എൻ്റെ സുഹൃത്തുക്കളാണ്. എൻ്റെ പുതിയ ചിത്രമായ കൊറോണ പേപ്പേഴ്സിൽ ഒരു സംഭാഷണമുണ്ട്. മറക്കുക എന്നത് മാനുഷികവും പൊറുക്കുക എന്നത് ദൈവീകവുമായ കാര്യമാണ്. മനുഷ്യർ അത് ചെയ്യണമെന്നാണ് എൻ്റെ പക്ഷം. അദ്ദേഹം അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞതാകാം. യഥാർഥ കാരണമറിയാതെ ഒരു അഭിപ്രായം പറയാനാകില്ല. എനിക്കും സത്യൻ അന്തിക്കാടിനും ഇതിൽ ആശയക്കുഴപ്പമുണ്ട്. ഞങ്ങൾ ഇതിനെ പറ്റി സംസാരിച്ചിരുന്നു. ശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞങ്ങൾക്കറിയില്ല. ഇതെല്ലാം വിചിത്രമായി തോന്നുന്നു. പ്രിയദർശൻ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments