Webdunia - Bharat's app for daily news and videos

Install App

"ഏത് നേരത്താടാ നിന്നെയൊക്കെ" എന്നോടും മമ്മൂക്കയോടും ജോഷി ചോദിക്കും, അങ്ങനെ ചോദിക്കാത്തത് മോഹൻലാലിനോട് മാത്രം

അഭിറാം മനോഹർ
വ്യാഴം, 25 ജൂലൈ 2024 (20:45 IST)
Mammootty, SG,Mohanlal
മലയാളസിനിമയില്‍ ലേലം,പത്രം തുടങ്ങിയ എക്കാലത്തെയും മികച്ച മാസ് ചിത്രങ്ങള്‍ സമ്മാനിച്ച ജോഡിയാണ് സുരേഷ് ഗോപി-ജോഷി കൂട്ടുക്കെട്ട്. മമ്മൂട്ടിക്ക് ന്യൂഡല്‍ഹി,ധ്രുവം,കൗരവര്‍,നായര്‍ സാബ്,സംഘം തുടങ്ങിയ വിജയചിത്രങ്ങള്‍ സമ്മാനിച്ച ജോഷി നരന്‍,നമ്പര്‍ 20 മദ്രാസ് മെയില്‍ എന്നീ ചിത്രങ്ങളിലൂടെ മോഹന്‍ലാലിനും വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.
 
ഇപ്പോഴിതാ മലയാളികളുടെ ഹിറ്റ്‌മേക്കര്‍ സംവിധായകനായ ജോഷിയുമൊത്തുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. ജോഷി-സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ റിലീസ് ചെയ്യാനിരിക്കുന്ന പാപ്പന്‍ എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് സുരേഷ് ഗോപി മനസ്സ് തുറന്നത്. ജോഷി സര്‍ വലിപ്പ ചെറുപ്പമില്ലാതെ സെറ്റില്‍ എല്ലാവരെയും ചീത്ത വിളിക്കുമെന്നും എന്നാല്‍ ആ ചീത്ത ഒരിക്കല്‍ പോലും കേള്‍ക്കാത്തത് മോഹന്‍ലാല്‍ ആണെന്നും സുരേഷ് ഗോപി പറയുന്നു.
 
ഏത് നേരാത്താടാ നിന്നെയൊക്കെ.. അതാണ് ജോഷി സാറിന്റെ ഏറ്റവും വലിയ ചീത്ത. മമ്മൂക്കയോട് പോലും ജോഷി സാര്‍ ഇങ്ങനെ ചോദിക്കും. ലാലിനോട് മാത്രമെ അത് ചോദിക്കാതെയുള്ളുവെന്ന് ജോഷി സര്‍ എപ്പോഴും പറയും. അവനോട് ഇത് പറയേണ്ടി വന്നിട്ടില്ല. അവനോട് പറയേണ്ടി വരികയുമില്ല.കൃത്യമായിരിക്കും. നിനക്കൊക്കെ ഇടയ്ക്ക് ഫോക്കസ് വിട്ടുപോകും അപ്പോഴാണ് എനിക്ക് ഭ്രാന്ത് കയറുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments