‘വിനയനെ സിനിമയില്‍ നിന്ന് നിഗ്രഹിക്കാനിറങ്ങിയ സംഘത്തിലെ അംഗമായിരുന്നു ഞാന്‍’ - ദിലീപിന്‍റെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ തുറന്നടിക്കുന്നു

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2017 (18:58 IST)
സംവിധായകന്‍ വിനയനെ മലയാള സിനിമയില്‍ നിന്ന് നിഗ്രഹിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സംഘത്തിലെ അംഗമായിരുന്നു താന്‍ എന്ന് സംവിധായകന്‍ ജോസ് തോമസ്. പിന്നീട് തനിക്ക് തെറ്റുമനസിലായെന്നും കുറ്റബോധം തന്നെ വേട്ടയാടിയെന്നും ജോസ് തോമസ് പറഞ്ഞു.
 
വിനയന്‍ ഒരു ഭീകരവാദിയാണെന്നും സിനിമയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ആളാണെന്നുമാണ് ആ സംഘം പ്രചരിപ്പിച്ചത്. പിന്നീട് കാലം ചെന്നപ്പോള്‍ എനിക്കുമനസിലായി വിനയനാണ് ശരിയെന്ന്. അപ്പോള്‍ ഞാന്‍ ആ സംഘടനയുടെ എല്ലാ ഭാരവാഹിത്വവും ഒഴിഞ്ഞ് അതിനോട് വിടപറഞ്ഞു - വിനയന്‍റെ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന പുതിയ ചിത്രത്തിന്‍റെ പൂജയില്‍ പങ്കെടുത്ത് സംസാരിക്കവേ ജോസ് തോമസ് വെളിപ്പെടുത്തി.
 
സത്യസന്ധനായ ഒരു മനുഷ്യനെ ഏതൊക്കെ തരത്തില്‍ അവഹേളിക്കാന്‍ ശ്രമിക്കാമോ അതൊക്കെ ചെയ്യുകയും സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നല്ലോ എന്ന കുറ്റബോധം എന്നെ വേട്ടയാടി. പിന്നീട് എന്‍റെ ഒരു സിനിമയ്ക്ക് ഒരു പ്രശ്നമുണ്ടായപ്പോള്‍ ഈ പറയുന്ന സംഘടനാ നേതാക്കളൊന്നും എന്‍റെ കൂടെ നിന്നില്ല. ഞാന്‍ അപ്പോള്‍ വിനയനെ പോയി കണ്ടു. ആ സന്ദര്‍ഭത്തില്‍ ശക്തിയുക്തം എനിക്കൊപ്പം നിന്നത് വിനയനായിരുന്നു - ജോസ് തോമസ് വെളിപ്പെടുത്തി.
 
ദിലീപിനെ നായകനാക്കി ഉദയപുരം സുല്‍ത്താന്‍, മായാമോഹിനി, ശൃംഗാരവേലന്‍ തുടങ്ങിയ വന്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് ജോസ് തോമസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എന്‍ വാസു ഉള്‍പ്പെടെ മൂന്ന് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

അടുത്ത ലേഖനം
Show comments