ഒട്ടുമിക്ക ജനങ്ങളും വാക്‌സിൻ സ്വീകരിച്ച ഇസ്രായേലിലും ഡെൽറ്റാ വ്യാപനം, ആശങ്ക

Webdunia
ചൊവ്വ, 6 ജൂലൈ 2021 (13:13 IST)
കൊവിഡിനെതിരായ പോരാട്ടത്തിൽ ലോകത്തിൽ തന്നെ ഏറ്റവും ആദ്യമായി മാസ്‌കുകൾ ഉപേക്ഷിച്ച രാജ്യമായിരുന്നു ഇസ്രായേൽ. ഉയർന്ന തോതിൽ രാജ്യത്ത് നടപ്പിലാക്കിയ വാക്‌സിനേഷാനാണ് ഈ തീരുമാനത്തിലേക്കെത്തിക്കുന്നതിൽ രാജ്യത്തിനെ എത്തിച്ചത്. മാസ്‌കില്ലാത്ത പഴയലോകമെന്ന പ്രതീക്ഷയ്ക്ക് ഇസ്രായേൽ വെളിച്ചമേകിയപ്പോൾ ലോകാമാകെ പ്രതീക്ഷയുടെ കിരണങ്ങളാണ് വിടർന്നത്. 
 
എന്നാൽ ഇപ്പോളിതാ വാക്‌സിനെ മറികടന്ന് ഇസ്രായേലിലും കൊവിഡ് ഡെൽറ്റ വകഭേദം ബാധിക്കുന്നതായാണ് റിപ്പോർട്ട്. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങൾക്കും വാക്‌സിൻ നൽകിയതോടെ പ്രതിദിന കൊവിഡ് കേസുകൾ അഞ്ചായി ചുരുങ്ങിയ രാജ്യത്ത് അടുത്തിടെ കൊവിഡ് കേസുകളുടെ എണ്ണം 300 ആയാണ് വർധിച്ചത്. ഡെൽറ്റാ വകഭേദത്തിനെതിരെ വാക്സിനുകൾ ഫലപ്രദമല്ലെന്നാണോ ഇത് കാണിക്കുന്നത് എന്ന ആകാംക്ഷയിലാണ് ഗവേഷകർ.
 
വാക്‌സിൻ സ്വീകരിച്ചവരിൽ കുറച്ചു കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തിന്റെ വ്യത്യസ്‌ത ഇടങ്ങളിലാണ് രോഗബാധ. പ്രായപൂർത്തിയായവരിൽ 85 ശതമാനത്തിനും വാക്‌സിൻ സ്വീകരിച്ചശേഷമാണ് രോഗവ്യാപനമുണ്ടായത് എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. അതേസമയം ഗുരുതര രോഗികളുടെ എണ്ണം ഉയരുന്നതായും സർക്കാരിന് കീഴിലുള്ള ദേശീയ വിദഗ്‌ധ സമിതി ചെയർമാൻ റാൻ ബാലിസെർ പറയുന്നു. വാക്‌സിൻ സ്വീകരിച്ചവരിൽ 2 ദിവസം കൂടുമ്പോൾ ഒരു ഗുരുതരരോഗി എന്നത് അഞ്ചായി വർധിച്ചതായാണ് റാൻ ബാലി‌സെർ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കാമോ?

ഉള്ളിയിലെ കറുത്ത പാടുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് കഴിക്കുന്നത് സുരക്ഷിതമാണോ?

25 വയസ്സിനു ശേഷം ഉയരം കൂടുമോ? വിദഗ്ദ്ധര്‍ പറയുന്നത് കേള്‍ക്കാം

ചര്‍മത്തിലെ ഈ മാറ്റങ്ങള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം

കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാൽ സംഭവിക്കുന്നത്...

അടുത്ത ലേഖനം
Show comments