ഇറ്റലിയിൽനിന്നുമെത്തിയ 17 പേർ ഐസൊലേഷനിലേക്ക്, ഇന്ന് ലഭിച്ച അഞ്ച് ഫലങ്ങളും നെഗറ്റീവ്

Webdunia
ബുധന്‍, 11 മാര്‍ച്ച് 2020 (16:59 IST)
ഇറ്റലിയിൽനിന്നും നെടുമ്പാശേരിയിലെത്തിയ സംഘത്തിലെ 17 പേരെ കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് 17 പേരെ നിരീക്ഷണത്തിനായി ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. 35 പേരെ വീടുകളിലേയ്ക്ക് അയക്കും. ഇവർ 28 ദിവസം ക്വറന്റൈനിൽ തുടരണം   
 
ഇറ്റലിയിയിൽനിന്നും 52 പേരാണ് ഇന്ന് പുലർച്ചെ മൂന്ന് വിമാനങ്ങളിലായി നെടുമ്പാശേരിയിൽ എത്തിയത്. രണ്ട് കുട്ടികളും രണ്ട് ഗർഭിണികളും സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ ആദ്യം ആലുവ ജില്ലാ ആശുപത്രിയിലേക്കാണ് മാറ്റിയത്. എല്ലാവരുടെയും സാംപിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. അതേസമയം ഇന്ന് വൈകിട്ട് ലഭിച്ച അഞ്ച് പരിശോധാനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പത്തനംതിട്ടയിൽനിന്നും അയച്ച സാംപിളുകളിലാണ് രോഗ ബാധയില്ലെന്ന് കണ്ടെത്തിയത്. 
 
കൊറോന ബാധയെ തുടർന്ന് എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെയും മാതാപിതാക്കളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എന്നാൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പത്തനംതിട്ട റാന്നി സ്വദേശിയായ വൃദ്ധയുടെ നില ആശങ്കാജനകമാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളതാണ് രോഗം മൂർഛിക്കാൻ കാരണം. 92 കാരനായ ഇവരുടെ ഭർത്താവും പ്രത്യേക നിരീക്ഷണത്തിലാണ്. ഇറ്റലിയിൽനിന്നും എത്തി വൈറസ് ബാധ സ്ഥിരീകരിച്ച റാന്നി സ്വദേശിയുടെ മാതാപിതാക്കളാണ് ഇരുവരും  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചിലര്‍ക്ക് ഹൊറര്‍ സിനിമകളാണ് ഇഷ്ടം, കാരണം എന്താണെന്നറിയാമോ

നിങ്ങള്‍ ഒരു സ്വാര്‍ത്ഥനാണോ, ഇതാണ് ലക്ഷണം

തൊലിപ്പുറത്ത് ചൊറിച്ചില്‍ ഉണ്ടോ, കഴുത്തില്‍ കറുത്ത പാടുണ്ടോ; കാരണം പ്രമേഹം!

നിങ്ങള്‍ വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്ന് കരുതുക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വര്‍ഷംതോറും സാല്‍മൊണല്ല ബാക്ടീരിയ ബാധിക്കുന്നത് 600 മില്യന്‍ പേരെ; മരണപ്പെടുന്നത് 4.2 ലക്ഷം പേര്‍

അടുത്ത ലേഖനം
Show comments