മിയാന്‍ ദാദ്:ഇന്ത്യന്‍ ഹൃദയം തകര്‍ത്തവന്‍!

Webdunia
1986 ലെ ഷാര്‍ജാ കപ്പില്‍ ചേതന്‍ ശര്‍മ്മയുടെ അവസാന പന്തില്‍ മിയാന്‍ദാദ് സിക്‍സര്‍ തൂക്കി കപ്പ് സ്വന്തമാക്കിയ ഭീകര ഓര്‍മ്മ ഇന്ത്യക്കാരുടെ മനസ്സില്‍ എന്നും ഉണ്ടായിരിക്കും!. ജാവേദ് മിയാന്‍ ദാദ്. ക്രിക്കറ്റിലെ കുറുമ്പന്‍.

കിരണ്‍ മോറെയ്‌ക്കു മുമ്പില്‍ തവളച്ചാട്ടം ചാടുന്ന, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് കലഹിക്കുന്ന മുഹമ്മദ് ജാവേദ് മിയാന്‍‌ദാദ് ഖാന്‍ ക്രിക്കര്‍ പ്രേമികളുടെ മനസ്സിലെ ഒരു പരുക്കന്‍ സൌന്ദര്യമാണ്. കറാച്ചിയിലെ തെരുവുകളില്‍ ക്രിക്കറ്റ് കളിച്ച് നടന്നിരുന്ന ജാവേദ് ടെസ്റ്റ് ബുക് ക്രിക്കറ്റിനെ അവഗണിച്ചാണ് സ്വന്തമായ ശൈലി ഉണ്ടാക്കിയെടുത്തവനാണ്.

പെട്ടെന്ന് ക്ഷോഭിക്കുന്ന മിയാന്‍ ദാദെന്ന വികാര ജീവി 1976 ല്‍ ലാഹോറില്‍ ന്യൂസിലാന്‍റിനു എതിരെയാണ് അരങ്ങേറിയത്. ടെസ്റ്റില്‍ അരങ്ങേറ്റത്തില്‍ തന്നെ മിയാന്‍ ദാദ് സെഞ്ച്വറി സ്വന്തമാക്കി. തുടര്‍ന്ന് അദ്ദേഹം ഈ പരമ്പരയില്‍ ഇരട്ട ശതകവും നേടി.

അതോടെ ഏറ്റവും ചെറിയ പ്രായത്തില്‍ ഇരട്ട ശതകം നേടുന്ന ബാറ്റ്‌സ്‌മാനെന്ന പദവി അദ്ദേഹം ജോര്‍ജ് ഹെഡ്‌ലിയില്‍ നിന്ന് തട്ടിയെടുത്തു.

1976 മുതല്‍ 1996 വരെയുള്ള കാലയളവില്‍ മിയാന്‍ ദാദ് 124 ടെസ്റ്റുകളില്‍ നിന്ന് 8,832 റണ്‍സാണ് വാരിക്കൂട്ടിയത്. ഇതില്‍ 23 സെഞ്ച്വറികളും 43 അര്‍ദ്ധശക്തകളും ഉള്‍പ്പെടും. ആറ് ഇരട്ടശതകങ്ങളും നേടിയിട്ടുണ്ട്. ജാവേദിന്‍റെ ബാറ്റിംഗ് ശരാശരി 52.57 ആണ്.

ഏകദിനത്തിലെ അരങ്ങേറ്റം 1975 ല്‍ വെസ്റ്റ്-ഇന്‍ഡീസിനെതിരെയായിരുന്നു. 1992ലെ ലോകകപ്പ് ക്രിക്കറ്റ് കീരീടം ഇമ്രാന്‍ ഖാന്‍റെ പാക് ടീം നേടിയപ്പോള്‍ അതിനു വേണ്ട ഭൂരിഭാഗം ബാറ്റിംഗ് ഊര്‍ജ്ജവും കളഞ്ഞത് മിയാദ് ദാദായിരുന്നു.

കീവീസിനെതിരെയുള്ള സെമി ഫൈനലില്‍ അദ്ദേഹം നേടിയ 50 റണ്‍സാണ് പാകിസ്ഥാന് കലാശപ്പോരാട്ടത്തിലേക്കുള്ള വഴി തുറന്നുക്കൊടുത്തത്. മികച്ച പരിശീലന മികവ് ഉള്ള വ്യക്തിയാണ് മിയാന്‍ ദാദ്.

1998-09 കാലഘട്ടത്തില്‍ മിയാന്‍ ദാദിന്‍റെ പരിശീലന മികവുക്കൊണ്ടാണ് പാകിസ്ഥാന് ഏഷ്യന്‍ ടെസ്റ്റ് കപ്പ് കിരീടം ലഭിച്ചത്. പിന്നീട് കളിക്കാരുമായും ക്രിക്കറ്റ് ബോര്‍ഡുമായും മിയാന്‍ ദാദ് ഇടയുവാന്‍ തുടങ്ങി. ഇത് പിന്നീട് അദ്ദേഹത്തിന്‍റെ തല തെറിപ്പിച്ചു.

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

റയൽ മാഡ്രിഡ് നായകൻ ഡാനി കാർവഹാലിന് വീണ്ടും പരിക്ക്, ദീർഘകാലം പുറത്തിരിക്കേണ്ടി വരുമെന്ന് സൂചന

ഒരു പരമ്പര നോക്കി വിലയിരുത്തരുത്, ഇന്ത്യയ്ക്കായി കളിക്കാൻ ഞാൻ യോഗ്യനാണ്: കരുൺ നായർ

ആശങ്ക വേണ്ട, ശ്രേയസ് സുഖം പ്രാപിക്കുന്നു, ഐസിയു വിട്ടു, ഓസ്ട്രേലിയയിൽ തുടരും

Women's ODI Wordlcup: കണങ്കാലിന് പരിക്കേറ്റ പ്രതിക റാവൽ പുറത്ത്, പകരക്കാരിയായി ഷഫാലി വർമ്മ

Shreyas Iyer: 'ആശ്വാസം'; ശ്രേയസ് അയ്യര്‍ ഐസിയു വിട്ടു, ആരോഗ്യനില തൃപ്തികരം

Show comments