Webdunia - Bharat's app for daily news and videos

Install App

മുല്‍ട്ടാണിലെ സുല്‍ത്താന്‌ മടക്കം

Webdunia
ഇന്‍സമാം ഏകദിനത്തിലേക്ക്‌ കടന്നുവന്നത്‌ ഒരു യുവരാജാവിന്‍റെ ധാടിയോടും മോടിയോടും ആയിരുന്നു. 16 വര്‍ഷങ്ങള്‍ക്കു ശേഷം ഏകദിനം മതിയാക്കാന്‍ ലോകകപ്പ്‌ വേദി തെരഞ്ഞെടുക്കുമ്പോള്‍ കിരീടവും ആചാര്യനേയും നഷ്ടമായ മുല്‍ട്ടാണിലെ സുല്‍ത്താന്‌ മടക്കം വേദനയോടെയെന്നത്‌ വിധിയുടെ വൈരുദ്ധ്യമാകാം.

1992 ലായിരുന്നു ഇന്‍സിയുടെ ലോകകപ്പ്‌ അരങ്ങേറ്റം. സെമി ഫൈനലില്‍ മുഖം കാട്ടി മടങ്ങാന്‍ ഒരുങ്ങിയ പാകിസ്ഥാനെ ഫൈനലിലേക്കും പിന്നീട്‌ കിരീടത്തിലേക്കും നയിച്ചതില്‍ ഇന്‍സിയുടെ പങ്കു വലുതായിരുന്നു. സെമിയില്‍ മാര്‍ട്ടിന്‍ ക്രോയുടെ ന്യൂസിലാന്‍ഡിനെതിരെ 37 പന്തില്‍ 60 എന്നത്‌ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 30 പന്തില്‍ 42 റണ്‍സായി മാറി.

1991 ല്‍ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ വിന്‍ഡീസിനെതിരെ അരങ്ങേറുകയും അതി൹ ശേഷം പാക്‌ ബാറ്റിംഗിന്റെ മധ്യനിര അടക്കി ഭരിക്കുകയുമായിരുന്നു ഈ ക്ഷോഭിക്കുന്ന തടിയന്‍. ആദ്യ ഏകദിനത്തില്‍ 20 രണ്‍സുമായി തുടങ്ങിയ പാക്‌ നായകന്‍ പരമ്പര അവസാനിച്ചപ്പോള്‍ രണ്ടു സെഞ്ച്വറിയും രണ്ട്‌ അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പറെ നേടിയത്‌ 426 റണ്‍സ്‌.

വന്യമായ ലോഫ്റ്റഡ്‌ ഡ്രൈവുകളും പുള്‍ ഷോട്ടുകളും പ്രവഹിക്കുന്ന ബാറ്റില്‍ നിന്നും ഒഴുകിയത്‌ 11,702 റണ്‍സായിരുന്നു. പാക്‌ നിരയില്‍ മൂന്നാമനായി എത്തി 2000 റണ്‍സും അഞ്ചാമനായി എത്തി 500 റണ്‍സും നേടിയ താരമാണ്‌. ഈ ഒരൊറ്റ കണക്കുമതി 377 ഏകദിനങ്ങള്‍ കളിച്ച ഇന്‍സിയുടെ മദ്ധ്യനിര മികവ്‌ വെളിവാകാന്‍.

അഞ്ചാം ലോകകപ്പിനായി പ്രതീക്ഷയോടെ വിന്‍ഡീസിലെത്തിയ ഇന്‍സിയെ കാത്തിരുന്നത്‌ നിര്‍ഭാഗ്യങ്ങളായിരുന്നു. ആദ്യ റൗണ്ടില്‍ പുറത്തായതി൹ പുറകേ പരിശീലകന്റെ ദുരൂഹമായ മരണവും. ഏറെ ഭാഗ്യത്തിന്റെ അകമ്പടിയോടെ കളത്തിലേക്കു വന്ന ഇന്‍സിക്കു നിര്‍ഭാഗ്യത്തിന്റെ തേരിലേറിയാണ്‌ മടക്കം.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

Show comments