Webdunia - Bharat's app for daily news and videos

Install App

'ഹാർദ്ദിക് പാണ്ഡ്യ ആൻഡ്രേ റസലിനോളം മികച്ച താരം, ഫിനിഷർ എന്ന നിലയിൽ അവൻ വളരുകയാണ്'

Webdunia
തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (11:49 IST)
ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന ടി20 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് മുതൽക്കൂട്ടായി മാറിയ താരമാണ് ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ. ഏകദിനത്തിൽ രണ്ട് അർധ സെഞ്ചറികൾ അടക്കം ഇന്ത്യൻ നിരയിൽ പൊരുതി. വെടികെട്ട് പ്രകടനത്തോടെ രണ്ടാം ടി20യിൽ ഇന്ത്യയെ വിജയിപ്പിച്ച് പരമ്പരയും താരം നേടി തന്നു. രണ്ടാം ടി20യിൽ അവസാന ഓവറിൽ പാണ്ഡ്യ നേടിയ രണ്ട് സിക്സറുകളാണ് ഇന്ത്യയെ വിജയത്തിലേയ്ക്കും ടി20 പരമ്പര നേട്ടത്തിലേയ്ക്കും എത്തിച്ചത്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഹർഭജൻ സിങ്. 
 
വെസ്റ്റ് ഇൻഡിസിന്റെ വെടിക്കെട്ട് ഓൾറൗണ്ടർ ആൻഡ്രേ റസലിനോളം മികച്ച താരമാണ് ഹാർദ്ദിക് പാണ്ഡ്യ എന്ന് ഹർഭജൻ പറയുന്നു. 'വലിയ ഷോട്ടുകൾ കളിയ്ക്കുന്നതിൽ മികവുള്ള താരമാണ് ഹാർദ്ദിക പാണ്ഡ്യ. വമ്പൻ സിക്സറുകൾ നേടാൻ അവനാകും എന്ന് നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ കൂടുതൽ സ്ഥിരതയോടെ അവൻ കളിയ്ക്കുന്നു. ക്രീസിൽ എങ്ങനെ നിയയുറപ്പിയ്ക്കണം എന്നതിലും, എങ്ങനെ മത്സരം പൂർത്തിയാക്കണം എന്നതിലും അവന് കൃത്യമായ പദ്ധതികൾ ഉണ്ട്. ഓരോ മത്സരത്തിന് ശേഷവും ആത്മവിശ്വാസം വർധിപ്പിയ്ക്കുന്ന പാണ്ഡ്യയെയാണ് കാണാനാകുന്നത്. ഇന്ത്യയുടെ മികച്ച ഫിനിഷർ എന്ന നിലയിലേയ്ക്ക് അവൻ വളരുകയാണ്. 
 
റസലിനെപ്പോലെ, അല്ലെങ്കിൽ റസലിനോളം തന്നെ മികച്ച താരമായിക്കഴിഞ്ഞിരിയ്ക്കുന്നു ഹാർദ്ദിക് പാണ്ഡ്യ. മികച്ച സിക്സറുകൾ അവൽനിന്നും ഉണ്ടാകുന്നു. വ്യക്തമായ പദ്ധതിയോടെ തന്നെയാണ് അവൻ കളിയ്ക്കുന്നത്. ഫാസ്റ്റ് ബൗളർമാരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുമ്പോൾ സ്പിന്നർമാരെ കടന്നാക്രമിയ്ക്കുന്നു. ആവശ്യമായ സമയങ്ങളിൽ സിംഗിളുകൾ എടുത്ത് നിലയുറപ്പിയ്ക്കുന്നു. ഏത് ബൗളറെ ആക്രമിയ്ക്കണം എന്ന് കൃത്യമായി അവന് അറിയാം, ആക്രമണകാരിയായ ബാറ്റ്സ്‌മാൻ എന്നതിലുപരി ബുദ്ധിമാനായ കളിക്കാരൻ എന്ന നിലയിലേയ്ക്ക് ഹാർദ്ദിക് വളർന്നു.' ഹർഭജൻ പറഞ്ഞു. 22 പന്തില്‍നിന്നും മൂന്ന് ഫോറും രണ്ട് സിക്‌സും ഉൾപ്പടെ പുറത്താവാതെ 42 റണ്‍സാണ് ഹര്‍ദിക് പാണ്ഡ്യ രണ്ടാം ടി20യിൽ സ്വന്തമക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

Joe Root: തലയറുത്തു, വേരറുക്കാനാവാതെ ഇന്ത്യ, ജോ റൂട്ടിന് മുപ്പത്തിയെട്ടാം ടെസ്റ്റ് സെഞ്ചുറി

അടുത്ത ലേഖനം
Show comments