Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലി തകര്‍ത്തടിക്കണം, പേസര്‍മാര്‍ എറിഞ്ഞിടണം; അഡ്‌ലെയ്‌ഡില്‍ ഇന്ത്യയുടെ സാധ്യതകള്‍ വര്‍ദ്ധിക്കുന്നു

കോഹ്‌ലി തകര്‍ത്തടിക്കണം, പേസര്‍മാര്‍ എറിഞ്ഞിടണം; അഡ്‌ലെയ്‌ഡില്‍ ഇന്ത്യയുടെ സാധ്യതകള്‍ വര്‍ദ്ധിക്കുന്നു

Webdunia
വെള്ളി, 7 ഡിസം‌ബര്‍ 2018 (16:38 IST)
ബാറ്റിനും കാലിനുമിടയിലൂടെ ചീറിപ്പാഞ്ഞ ഇഷാന്ത് ശര്‍മ്മയുടെ മനോഹരമായ പന്ത് ആരോണ്‍ ഫിഞ്ചിന്റെ കുറ്റി തെറിപ്പിക്കുമ്പോള്‍ ഓസീസ് ക്യാമ്പ് ഞെട്ടി. ഇന്നിംഗ്സ് തുടങ്ങിയ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഇങ്ങനെയൊരു പുറത്താകല്‍ ഫിഞ്ചും പ്രതീക്ഷിച്ചില്ല.

അഡ്‌ലെയ്ഡില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് പുല്ലുള്ള പിച്ചായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ക്യൂറേറ്റര്‍ ഡാമിയന്‍ ഹൗവിന്റെ വാക്കുകള്‍ ഓസീസ് ക്യാമ്പ് ഓര്‍ത്തെടുക്കുകയായിരുന്നു. ഇന്ത്യന്‍ ബോളര്‍മാരെ സൂക്ഷിക്കണമെന്ന ഷെയ്‌ന്‍ വാട്‌സന്റെ വാക്കുകള്‍ ഒരു മുന്നറിയിപ്പായിരുന്നെന്ന് ഓസീസ് ആരാധകര്‍ക്കും വ്യക്തമായി.

രണ്ടാം ദിനം കളി നിർത്തുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. മൂന്നു വിക്കറ്റ് ശേഷിക്കെ ഇന്ത്യയേക്കാൾ 59 റൺസ് പിന്നിലാണ് അവര്‍. 61 റൺസുമായി ട്രാവിസ് ഹെഡ് ക്രീസിലുള്ളതാണ് കങ്കാരുക്കള്‍ക്ക് ആശ്വാസം നല്‍കുന്നത്.

മത്സരത്തില്‍ പിടി മുറുക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്ക് കൈവന്നിരിക്കുന്നത്. മൂന്നാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ഓസീസിന്റെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയും രണ്ടാം ഇന്നിംഗ്‌സില്‍ 350ന് മുകളില്‍ സ്‌കോര്‍ ചെയ്യുകയും ചെയ്‌താല്‍ കളി ഇന്ത്യയുടെ വരുതിയിലാകും.

രണ്ടാം ഇന്നിംഗ്‌സില്‍ വിരാട് കോഹ്‌ലി തിളങ്ങുമെന്ന വിശ്വാസം ആരാധകരിലും ഇന്ത്യന്‍ ക്യാമ്പിലുമുണ്ട്. ക്യാപ്‌റ്റനൊപ്പം മറ്റാരെങ്കിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യന്‍ സ്‌കോര്‍ ശക്തമാകും. മുരളി വിജയിലും ചേതേശ്വര്‍ പൂജാരയിലുമാണ് പ്രതീക്ഷ കല്‍പ്പിക്കുന്നത്.

അവസാന രണ്ടു ദിവസങ്ങളില്‍ പിച്ച് സ്‌പിന്നിന് വഴങ്ങുമെന്ന റിപ്പോര്‍ട്ട് അശ്വിന് നേട്ടമാകും. 33 ഓവറില്‍ 50 റണ്‍സ് വിട്ടു നല്‍കി മൂന്ന് വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്.

ഓസീസ് ബോളര്‍മാരെ കൊതിപ്പിക്കുന്ന രീതിയില്‍ ഇഷാന്ത് ശര്‍മ്മയും ബുമ്രയും പന്തെറിയുന്നതും ഇന്ത്യക്ക് ആശ്വാസമാണ്. മുഹമ്മദ് ഷമിയുടെ പന്തുകളെ നേരിടാന്‍ ബാറ്റ്‌സ്‌മാന്മാര്‍ മടി കാണിക്കുമ്പോള്‍ ബുമ്രയുടെ ബോളുകളുടെ ഗതി എന്താണെന്നറിയാതെ പ്രതിരോധത്തിലേക്ക് വലിയുകയാണ് കങ്കാരുക്കള്‍.

ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും 20 വിക്കറ്റുകള്‍ വീഴ്‌ത്തിയ ഇന്ത്യന്‍ പേസര്‍മാര്‍ ഓസ്‌ട്രേലിയയിലും അതാവര്‍ത്തിക്കുമെന്ന് രണ്ടാം ദിവസത്തെ പ്രകടനത്തോടെ വ്യക്തമായി. പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ഷമിക്കും സംഘത്തിനും കഴിയുന്നുണ്ട്.  ഈ സൂചന അതിഥേയര്‍ക്ക് തിരിച്ചടിയാണ്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments