Webdunia - Bharat's app for daily news and videos

Install App

വേറെ ഒരു ടീമും ഇവരെ പോലെ തരംതാഴില്ല; ബംഗ്ലാദേശിനെ രൂക്ഷമായി വിമര്‍ശിച്ച് ആഞ്ചലോ മാത്യുസ്

നിയമങ്ങള്‍ക്കുള്ളില്‍ വരുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ തെറ്റുമില്ല. പക്ഷേ ഞാന്‍ എനിക്ക് അനുവദിച്ച രണ്ട് മിനിറ്റിനുള്ളില്‍ അവിടെ എത്തിയിരുന്നു

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2023 (12:08 IST)
ടൈംഡ് ഔട്ട് അപ്പീലിലൂടെ തന്നെ പുറത്താക്കിയ ബംഗ്ലാദേശിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യുസ്. വേറെ ഒരു ടീമും ബംഗ്ലാദേശിനെ പോലെ തരംതാഴില്ലെന്ന് മാത്യുസ് പറഞ്ഞു. ഹെല്‍മറ്റിന്റെ സ്ട്രാപ്പ് പൊട്ടിയതുകൊണ്ടാണ് താന്‍ വൈകിയതെന്നും അല്‍പ്പമെങ്കിലും ബോധമുണ്ടെങ്കില്‍ അത് മനസിലാക്കാമെന്നും മാത്യുസ് തുറന്നടിച്ചു. 
 
' ഞാന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല. എനിക്ക് ബാറ്റിങ്ങിനു തയ്യാറാകാന്‍ രണ്ട് മിനിറ്റുണ്ടായിരുന്നു, അത് ഞാന്‍ ചെയ്തു. പക്ഷേ ഉപകരണത്തിന്റെ (ഹെല്‍മറ്റ്) തകരാറാണ് പ്രശ്‌നമായത്. കോമണ്‍ സെന്‍സ് ഉണ്ടായാല്‍ ഇതൊക്കെ മനസിലാകില്ലേ? ഷാക്കിബില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഉണ്ടായത് അപമാനകരമായ നടപടിയാണ്,' 
 
' ഈ രീതിയിലാണ് അവര്‍ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെയാവട്ടെ. പക്ഷേ ഇതൊരു തെറ്റായ സമീപനമാണ്. വിക്കറ്റ് പോയ ശേഷം ക്രീസിലെത്താന്‍ രണ്ട് മിനിറ്റാണെന്ന് നിയമം പറയുന്നു. യഥാര്‍ഥത്തില്‍ എനിക്ക് അഞ്ച് സെക്കന്‍ഡ് കൂടി ശേഷിച്ചിരുന്നു. ഈ ദിവസം വരെ എനിക്ക് ഷാക്കിബിനോടും ബംഗ്ലാദേശിനോടും ബഹുമാനം ഉണ്ടായിരുന്നു. നമ്മള്‍ എല്ലാവരും ജയിക്കാന്‍ വേണ്ടിയാണ് ക്രിക്കറ്റ് കളിക്കുന്നത്. നിയമങ്ങള്‍ക്കുള്ളില്‍ വരുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ തെറ്റുമില്ല. പക്ഷേ ഞാന്‍ എനിക്ക് അനുവദിച്ച രണ്ട് മിനിറ്റിനുള്ളില്‍ അവിടെ എത്തിയിരുന്നു. അതിന്റെ വീഡിയോ തെളിവുകള്‍ ലഭ്യമാണ്. എന്റെ 15 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ ഒരു ടീം ഇത്ര തരംതാഴുന്ന അവസ്ഥയിലേക്ക് പോകുന്നത് കണ്ടിട്ടില്ല. വേറെ ഏതെങ്കിലും ടീം ആയിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല,' ആഞ്ചലോ മാത്യുസ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Siraj Drop Harry Brook: ഒരു നിമിഷത്തിന്റെ അശ്രദ്ധ, ബ്രൂക്ക്‌സിനെ പിടിക്കാനുള്ള സുവര്‍ണാവസരം കൈവിട്ട് സിറാജ്(വീഡിയോ)

Shubman Gill: സുവർണാവസരം പാഴായി, ഗവാസ്കറെയും ബ്രാഡ്മാനെയും മറികടക്കാനുള്ള അവസരം നഷ്ടപ്പെടുത്തി ഗിൽ

World Championship Of Legends: കളിച്ചിരുന്നെങ്കിൽ ഞങ്ങളും പാകിസ്ഥാനെ തകർത്തേനെ,എ ബി ഡിയുടേത് തകർപ്പൻ പ്രകടനമെന്ന് സുരേഷ് റെയ്ന

World Championship Of Legends: എല്ലാ കാര്യങ്ങളും ഇന്ത്യയ്ക്ക് അനുകൂലം, ലെജന്‍ഡ്‌സ് ടൂര്‍ണമെന്റില്‍ ഇനി കളിക്കില്ലെന്ന് പാകിസ്ഥാന്‍

India vs England Oval Test Day 4: 374 റൺസല്ലെ, പിന്തുടർന്ന് ജയിക്കാൻ ഇംഗ്ലണ്ടിനാകും, ആത്മവിശ്വാസം പ്രകടിപ്പിച്ച് ജോഷ് ടങ്ങ്

അടുത്ത ലേഖനം
Show comments