Webdunia - Bharat's app for daily news and videos

Install App

എട്ട് ക്യാപ്റ്റന്മരുടെ കീഴില്‍ കളിച്ച നെഹ്‌റ പറയുന്നു, ആരാണ് ഇന്ത്യയുടെ കരുത്തനായ സൂപ്പര്‍ നായകനെന്ന്

എട്ട് ക്യാപ്റ്റന്മരുടെ കീഴില്‍ കളിച്ച നെഹ്‌റ പറയുന്നു, ആരാണ് ഇന്ത്യയുടെ കരുത്തനായ സൂപ്പര്‍ നായകനെന്ന്

Webdunia
ശനി, 4 നവം‌ബര്‍ 2017 (16:02 IST)
ക്രിക്കറ്റില്‍ നിന്നും വിരമിച്ച ആശിഷ് നെഹ്‌റയെ വിടാതെ പിന്തുടരുന്ന ചോദ്യമാണ് ഏറ്റവും മികച്ച ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ആരെന്ന്. രാജ്യന്തര ക്രിക്കറ്റില്‍ എട്ടോളം നായകന്മാര്‍ക്ക് കീഴില്‍ കളിച്ച നെഹ്‌റയൊട് എല്ലാ മാധ്യമ പ്രവര്‍ത്താകര്‍ക്കും ചോദിക്കാനുള്ള ഏക ചോദ്യമാണിത്.

ആരാണ് മികച്ച നായകന്‍ എന്ന ചോദ്യം എല്ലാ കോണുകളില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നെഹ്‌റ.

“ കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്‌ചകളായി എന്നെ വലയ്‌ക്കുന്ന ചോദ്യമാണ് ആരാണ് മികച്ച ക്യാപ്‌റ്റന്‍ എന്ന്. ദാദ (സൌരവ് ഗാംഗുലി) നായകന്‍ ആ‍യിരുന്നപ്പോള്‍ ഇന്ത്യന്‍ ടീമില്‍ എത്തി വിരാട് കോഹ്‌ലിക്ക് കീഴില്‍ വരെ കളിച്ച എനിക്ക് ആരെയും താരതമ്യപ്പെടുത്താന്‍ സാധിക്കില്ല. എല്ലാവരുടെയും കൂടെ ആസ്വദിച്ചാണ് കളിച്ചത്. കോഹ്‌ലിക്ക് ഇനിയും കരിയര്‍ ബാക്കിയാണ്. പലര്‍ക്കും പലതരത്തിലുള്ള മികവുകള്‍ ഉണ്ടായിരുന്നു” - എന്നും നെഹ്‌റ പറഞ്ഞു.

“ ഞാനും യുവിയും വീരുവും, സഹീറും, ഭാജിയും ദാദയുടെ കീഴിലാണ് ആദ്യമായി കളിച്ചത്. അന്നത്തെ യുവതാരങ്ങളെ പ്രചോദിപ്പിക്കാന്‍ ദാദയ്‌ക്ക് അസാധ്യമായ മിടുക്കുണ്ടായിരുന്നു. ഞങ്ങളുടെ അത്താണിയായിരുന്നു അദ്ദേഹം. വീരു അധികം നാള്‍ നായകസ്ഥാനത്ത് തുടര്‍ന്നില്ലെങ്കിലും ഒരു പോസിറ്റീവ് എനര്‍ജി നല്‍കുന്ന ക്യാപ്‌റ്റനായിരുന്നു അവന്‍ ” -എന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

തന്റെ ജോലിയും ഉത്തരവാദിത്വവും മനോഹരമായി ചെയ്‌തു ഫലിപ്പിക്കുന്ന ക്യാപ്‌റ്റനായിരുന്നു മഹേന്ദ്ര സിംഗ് ധോണി. കൈയിലുള്ള എല്ലാ വിഭവങ്ങളും പുറത്തെടുത്ത് കളി കൈപ്പിടിയിലാക്കാന്‍ അദ്ദേഹം ഉപയോഗിക്കും. അക്കാര്യത്തില്‍ നല്ല മിടുക്കുള്ള ക്യാപ്‌റ്റനായിരുന്നു ധോണിയെന്നും നെഹ്‌റ വ്യക്തമാക്കി.

ന്യൂസിലന്‍‌ഡിനെതിരായ ഒന്നാം ട്വന്റി-20ക്ക് ശേഷമാണ് നെഹ്‌റ രാജ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

Jasprit Bumrah: 'അധികം പണിയെടുപ്പിക്കാന്‍ പറ്റില്ല'; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ബുംറയ്ക്കു നഷ്ടമായേക്കും

അടുത്ത ലേഖനം
Show comments