Webdunia - Bharat's app for daily news and videos

Install App

എട്ട് ക്യാപ്റ്റന്മരുടെ കീഴില്‍ കളിച്ച നെഹ്‌റ പറയുന്നു, ആരാണ് ഇന്ത്യയുടെ കരുത്തനായ സൂപ്പര്‍ നായകനെന്ന്

എട്ട് ക്യാപ്റ്റന്മരുടെ കീഴില്‍ കളിച്ച നെഹ്‌റ പറയുന്നു, ആരാണ് ഇന്ത്യയുടെ കരുത്തനായ സൂപ്പര്‍ നായകനെന്ന്

Webdunia
ശനി, 4 നവം‌ബര്‍ 2017 (16:02 IST)
ക്രിക്കറ്റില്‍ നിന്നും വിരമിച്ച ആശിഷ് നെഹ്‌റയെ വിടാതെ പിന്തുടരുന്ന ചോദ്യമാണ് ഏറ്റവും മികച്ച ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ആരെന്ന്. രാജ്യന്തര ക്രിക്കറ്റില്‍ എട്ടോളം നായകന്മാര്‍ക്ക് കീഴില്‍ കളിച്ച നെഹ്‌റയൊട് എല്ലാ മാധ്യമ പ്രവര്‍ത്താകര്‍ക്കും ചോദിക്കാനുള്ള ഏക ചോദ്യമാണിത്.

ആരാണ് മികച്ച നായകന്‍ എന്ന ചോദ്യം എല്ലാ കോണുകളില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നെഹ്‌റ.

“ കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്‌ചകളായി എന്നെ വലയ്‌ക്കുന്ന ചോദ്യമാണ് ആരാണ് മികച്ച ക്യാപ്‌റ്റന്‍ എന്ന്. ദാദ (സൌരവ് ഗാംഗുലി) നായകന്‍ ആ‍യിരുന്നപ്പോള്‍ ഇന്ത്യന്‍ ടീമില്‍ എത്തി വിരാട് കോഹ്‌ലിക്ക് കീഴില്‍ വരെ കളിച്ച എനിക്ക് ആരെയും താരതമ്യപ്പെടുത്താന്‍ സാധിക്കില്ല. എല്ലാവരുടെയും കൂടെ ആസ്വദിച്ചാണ് കളിച്ചത്. കോഹ്‌ലിക്ക് ഇനിയും കരിയര്‍ ബാക്കിയാണ്. പലര്‍ക്കും പലതരത്തിലുള്ള മികവുകള്‍ ഉണ്ടായിരുന്നു” - എന്നും നെഹ്‌റ പറഞ്ഞു.

“ ഞാനും യുവിയും വീരുവും, സഹീറും, ഭാജിയും ദാദയുടെ കീഴിലാണ് ആദ്യമായി കളിച്ചത്. അന്നത്തെ യുവതാരങ്ങളെ പ്രചോദിപ്പിക്കാന്‍ ദാദയ്‌ക്ക് അസാധ്യമായ മിടുക്കുണ്ടായിരുന്നു. ഞങ്ങളുടെ അത്താണിയായിരുന്നു അദ്ദേഹം. വീരു അധികം നാള്‍ നായകസ്ഥാനത്ത് തുടര്‍ന്നില്ലെങ്കിലും ഒരു പോസിറ്റീവ് എനര്‍ജി നല്‍കുന്ന ക്യാപ്‌റ്റനായിരുന്നു അവന്‍ ” -എന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

തന്റെ ജോലിയും ഉത്തരവാദിത്വവും മനോഹരമായി ചെയ്‌തു ഫലിപ്പിക്കുന്ന ക്യാപ്‌റ്റനായിരുന്നു മഹേന്ദ്ര സിംഗ് ധോണി. കൈയിലുള്ള എല്ലാ വിഭവങ്ങളും പുറത്തെടുത്ത് കളി കൈപ്പിടിയിലാക്കാന്‍ അദ്ദേഹം ഉപയോഗിക്കും. അക്കാര്യത്തില്‍ നല്ല മിടുക്കുള്ള ക്യാപ്‌റ്റനായിരുന്നു ധോണിയെന്നും നെഹ്‌റ വ്യക്തമാക്കി.

ന്യൂസിലന്‍‌ഡിനെതിരായ ഒന്നാം ട്വന്റി-20ക്ക് ശേഷമാണ് നെഹ്‌റ രാജ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ടീമിനായി മികച്ച പ്രകടനങ്ങൾ നടത്തുമ്പോൾ മാറ്റിനിർത്തുന്നത് ശരിയല്ല, സഞ്ജു പവർപ്ലേയിൽ ഒതുങ്ങുന്ന താരമല്ല: ഇർഫാൻ പത്താൻ

നഷ്ടബോധമില്ല, പരിശീലകനാവാൻ അവസരം ലഭിച്ചാൽ സ്വീകരിക്കും: പൂജാര

ഏകദിനത്തിലെ നമ്പർ വൺ ഓൾറൗണ്ടർ, സ്വപ്നനേട്ടം സ്വന്തമാക്കി സിംബാബ്‌വെ താരം

ടി20 സ്പെഷ്യലിസ്റ്റെന്ന വിളി ഇഷ്ടമില്ല, ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് കളിക്കാനാണ് ആഗ്രഹം: റിങ്കു സിംഗ്

Sanju Samson: ഏഷ്യാകപ്പില്‍ റാഷിദ് ഖാന്റെ വെല്ലുവിളി നേരിടാന്‍ അവനോളം പറ്റിയൊരു താരമില്ല, സഞ്ജുവിനെ പറ്റി മുഹമ്മദ് കൈഫ്

അടുത്ത ലേഖനം
Show comments