Webdunia - Bharat's app for daily news and videos

Install App

എട്ട് ക്യാപ്റ്റന്മരുടെ കീഴില്‍ കളിച്ച നെഹ്‌റ പറയുന്നു, ആരാണ് ഇന്ത്യയുടെ കരുത്തനായ സൂപ്പര്‍ നായകനെന്ന്

എട്ട് ക്യാപ്റ്റന്മരുടെ കീഴില്‍ കളിച്ച നെഹ്‌റ പറയുന്നു, ആരാണ് ഇന്ത്യയുടെ കരുത്തനായ സൂപ്പര്‍ നായകനെന്ന്

Webdunia
ശനി, 4 നവം‌ബര്‍ 2017 (16:02 IST)
ക്രിക്കറ്റില്‍ നിന്നും വിരമിച്ച ആശിഷ് നെഹ്‌റയെ വിടാതെ പിന്തുടരുന്ന ചോദ്യമാണ് ഏറ്റവും മികച്ച ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ആരെന്ന്. രാജ്യന്തര ക്രിക്കറ്റില്‍ എട്ടോളം നായകന്മാര്‍ക്ക് കീഴില്‍ കളിച്ച നെഹ്‌റയൊട് എല്ലാ മാധ്യമ പ്രവര്‍ത്താകര്‍ക്കും ചോദിക്കാനുള്ള ഏക ചോദ്യമാണിത്.

ആരാണ് മികച്ച നായകന്‍ എന്ന ചോദ്യം എല്ലാ കോണുകളില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നെഹ്‌റ.

“ കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്‌ചകളായി എന്നെ വലയ്‌ക്കുന്ന ചോദ്യമാണ് ആരാണ് മികച്ച ക്യാപ്‌റ്റന്‍ എന്ന്. ദാദ (സൌരവ് ഗാംഗുലി) നായകന്‍ ആ‍യിരുന്നപ്പോള്‍ ഇന്ത്യന്‍ ടീമില്‍ എത്തി വിരാട് കോഹ്‌ലിക്ക് കീഴില്‍ വരെ കളിച്ച എനിക്ക് ആരെയും താരതമ്യപ്പെടുത്താന്‍ സാധിക്കില്ല. എല്ലാവരുടെയും കൂടെ ആസ്വദിച്ചാണ് കളിച്ചത്. കോഹ്‌ലിക്ക് ഇനിയും കരിയര്‍ ബാക്കിയാണ്. പലര്‍ക്കും പലതരത്തിലുള്ള മികവുകള്‍ ഉണ്ടായിരുന്നു” - എന്നും നെഹ്‌റ പറഞ്ഞു.

“ ഞാനും യുവിയും വീരുവും, സഹീറും, ഭാജിയും ദാദയുടെ കീഴിലാണ് ആദ്യമായി കളിച്ചത്. അന്നത്തെ യുവതാരങ്ങളെ പ്രചോദിപ്പിക്കാന്‍ ദാദയ്‌ക്ക് അസാധ്യമായ മിടുക്കുണ്ടായിരുന്നു. ഞങ്ങളുടെ അത്താണിയായിരുന്നു അദ്ദേഹം. വീരു അധികം നാള്‍ നായകസ്ഥാനത്ത് തുടര്‍ന്നില്ലെങ്കിലും ഒരു പോസിറ്റീവ് എനര്‍ജി നല്‍കുന്ന ക്യാപ്‌റ്റനായിരുന്നു അവന്‍ ” -എന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

തന്റെ ജോലിയും ഉത്തരവാദിത്വവും മനോഹരമായി ചെയ്‌തു ഫലിപ്പിക്കുന്ന ക്യാപ്‌റ്റനായിരുന്നു മഹേന്ദ്ര സിംഗ് ധോണി. കൈയിലുള്ള എല്ലാ വിഭവങ്ങളും പുറത്തെടുത്ത് കളി കൈപ്പിടിയിലാക്കാന്‍ അദ്ദേഹം ഉപയോഗിക്കും. അക്കാര്യത്തില്‍ നല്ല മിടുക്കുള്ള ക്യാപ്‌റ്റനായിരുന്നു ധോണിയെന്നും നെഹ്‌റ വ്യക്തമാക്കി.

ന്യൂസിലന്‍‌ഡിനെതിരായ ഒന്നാം ട്വന്റി-20ക്ക് ശേഷമാണ് നെഹ്‌റ രാജ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments