Webdunia - Bharat's app for daily news and videos

Install App

Australia vs Pakistan ODI World Cup Match: ആദ്യ രണ്ട് കളി തോറ്റവര്‍ നാലാം സ്ഥാനത്ത് ! പാക്കിസ്ഥാനെ തകര്‍ത്ത് ഓസീസ് കുതിപ്പ്

ഡേവിഡ് വാര്‍ണര്‍ (124 പന്തില്‍ 163), മിച്ചല്‍ മാര്‍ഷ് (108 പന്തില്‍ 121) എന്നിവരുടെ സെഞ്ചുറികളാണ് ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2023 (22:49 IST)
Australia vs Pakistan ODI World Cup match: പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 62 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 45.3 ഓവറില്‍ 305 ന് ഓള്‍ഔട്ടായി. ഒരു സമയത്ത് പാക്കിസ്ഥാന്‍ ജയം സ്വന്തമാക്കുമെന്ന് ഓസ്‌ട്രേലിയ അടക്കം ഭയപ്പെട്ടിരുന്നു. എന്നാല്‍ ആദം സാപയുടെ നാല് വിക്കറ്റ് പ്രകടനം ഓസ്‌ട്രേലിയയ്ക്ക് വിജയവഴി ഒരുക്കി. പത്ത് ഓവറില്‍ 53 റണ്‍സ് വഴങ്ങിയാണ് സാംപ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. പാറ്റ് കമ്മിന്‍സ്, മര്‍കസ് സ്റ്റോയ്‌നിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 
 
ഇമാം ഉള്‍ ഹഖ് (71 പന്തില്‍ 70), അബ്ദുള്ള ഷഫീഖ് (61 പന്തില്‍ 64), മുഹമ്മദ് റിസ്വാന്‍ (40 പന്തില്‍ 46) സൗദ് ഷക്കീല്‍ (31 പന്തില്‍ 30), ഇഫ്തിഖര്‍ അഹമ്മദ് (20 പന്തില്‍ 26) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും പാക്കിസ്ഥാനെ ജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 
 
ഡേവിഡ് വാര്‍ണര്‍ (124 പന്തില്‍ 163), മിച്ചല്‍ മാര്‍ഷ് (108 പന്തില്‍ 121) എന്നിവരുടെ സെഞ്ചുറികളാണ് ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ആദ്യ രണ്ട് കളികള്‍ തോറ്റ് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തായിരുന്ന ഓസീസ് തുടര്‍ച്ചയായ രണ്ട് ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments