അലിയും ഡിവില്ലിയേഴ്‌സും കടന്നാക്രമിച്ചു; ബേസില്‍ തമ്പിക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്

അലിയും ഡിവില്ലിയേഴ്‌സും കടന്നാക്രമിച്ചു; ബേസില്‍ തമ്പിക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്

Webdunia
വെള്ളി, 18 മെയ് 2018 (10:18 IST)
ബാംഗ്ലൂര്‍ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ മലയാളി താരം ബേസില്‍ തമ്പിക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. നാല് ഓവറില്‍ നിന്ന് 70 റണ്‍സാണ് വഴങ്ങിയതോടെയാണ് സണ്‍‌റൈസേഴ്‌സ് ഹൈദരാബാദ് താരത്തെ തേടി റെക്കോര്‍ഡ് എത്തിയത്.

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബൗളര്‍ നാലോവറില്‍ ഇത്രയും റണ്‍സ് വഴങ്ങുന്നത്. ബാംഗ്ലൂര്‍ ബറ്റ്‌സ്‌മാന്മാരയ എബി ഡിവില്ലിയേഴ്‌സ് (69) മൊയീന്‍ അലി (65) എന്നിവര്‍ ചേര്‍ന്നാണ് ബേസില്‍ തമ്പിയെ കടന്നാക്രമിച്ചത്. അലിയായിരുന്നു കൂടുതല്‍ ആക്രമണം ആഴിച്ചുവിട്ടത്.

ഡിവില്ലിയെഴ്‌സിന്റെയും മൊയിന്‍ അലിയുടെയും കൂറ്റന്‍ സ്‌കോറാണ് ബാംഗ്ലൂര്‍ കണ്ടെത്തിയത്. 219 റണ്‍സ് ലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് മൂന്ന് വിക്കറ്റ് നഷ്‌ടത്തിക് 203റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

അവസാന ഓവറില്‍ 20 റണ്‍സ് വേണ്ടിയിരിക്കെ ആദ്യ പന്തിൽ കെയ്ൻ വില്ല്യംസണ്‍ (42 പന്തിൽ 81) പുറത്തായതാണ് ബാംഗ്ലൂരിന്റെ ജയത്തിന് കാരണമായത്.

മനീഷ് പാണ്ഡെ 38 പന്തി​ൽ 62 റണ്‍സുമായി പുറത്താകാതെ​നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ശിഖർ ധവാൻ(18), അലക്സ് ഹെയ്ൽസ്(37) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാൻമാരുടെ സംഭാവന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിനാണ് 3 ഫോർമാറ്റിലും നായകനാക്കി ഗില്ലിനെ സമ്മർദ്ദത്തിലാക്കുന്നത്, ഇന്ത്യയ്ക്ക് ഓൾ ഫോർമാറ്റ് ക്യാപ്റ്റനെ ആവശ്യമില്ല

നമ്മളേക്കാൾ നന്നായി വിദേശതാരങ്ങൾ സ്പിൻ കളിക്കുന്നു, ശരിക്കും നിരാശ തോന്നുന്നു, കൊൽക്കത്ത ടെസ്റ്റ് തോൽവിയിൽ ആർ അശ്വിൻ

ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ തോറ്റാൽ ട്രാൻസിഷനാണെന്ന് പറഞ്ഞോളു, കളിച്ചുവളർന്ന സ്ഥലത്ത് തോൽക്കുന്നതിന് ന്യായീകരണമില്ല: ചേതേശ്വർ പുജാര

സ്ലോവാക്യയുടെ നെഞ്ചത്ത് ജർമനിയുടെ അഴിഞ്ഞാട്ടം, 6 ഗോൾ വിജയത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു

India vs Southafrica: ഗില്ലിന് പകരം പന്ത് നായകൻ?, ദേവ്ദത്തോ സായ് സുദർശനോ ടീമിൽ

അടുത്ത ലേഖനം
Show comments