Webdunia - Bharat's app for daily news and videos

Install App

Ben Stokes: 'കളിച്ചതൊക്കെ മതി, നിര്‍ത്താം'; ജയിക്കില്ലെന്നു ഉറപ്പായപ്പോള്‍ സ്റ്റോക്‌സിന്റെ പൂഴിക്കടകന്‍, വിട്ടുകൊടുക്കാതെ ഇന്ത്യ

അഞ്ചാം ദിനത്തില്‍ നിശ്ചയിക്കപ്പെട്ട സമയം പൂര്‍ത്തിയാക്കാന്‍ ഒരു മണിക്കൂറില്‍ താഴെ സമയം ഉള്ളപ്പോഴാണ് സ്റ്റോക്‌സിന്റെ ഇടപെടല്‍

രേണുക വേണു
തിങ്കള്‍, 28 ജൂലൈ 2025 (09:02 IST)
Ben Stokes

Ben Stokes: മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ നാടകീയ രംഗങ്ങള്‍. രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും സെഞ്ചുറിയിലേക്ക് അടുക്കുന്ന സമയത്ത് മത്സരം അവസാനിപ്പിച്ച് സമനിലയില്‍ പിരിയാന്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് ആവശ്യപ്പെട്ടു. 
 
അഞ്ചാം ദിനത്തില്‍ നിശ്ചയിക്കപ്പെട്ട സമയം പൂര്‍ത്തിയാക്കാന്‍ ഒരു മണിക്കൂറില്‍ താഴെ സമയം ഉള്ളപ്പോഴാണ് സ്റ്റോക്‌സിന്റെ ഇടപെടല്‍. ആ സമയത്ത് 15 ഓവര്‍ കൂടി മത്സരം ശേഷിക്കുന്നുണ്ടായിരുന്നു. പരസ്പരം കൈ കൊടുത്ത് പിരിയാമെന്ന് അംപയര്‍മാരോടും ഇന്ത്യക്കായി ക്രീസിലുള്ള രവീന്ദ്ര ജഡേജയോടും വാഷിങ്ടണ്‍ സുന്ദറിനോടും സ്റ്റോക്‌സ് ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറായില്ല. 
 
സെഞ്ചുറിയിലേക്ക് അടുക്കുകയായിരുന്നു സുന്ദറും ജഡേജയും. വിദേശ പര്യടനത്തില്‍ അതും ഇംഗ്ലണ്ടില്‍ ഒരു സെഞ്ചുറി നേടുകയെന്നത് ഏത് താരത്തിനും ഒരു സ്വപ്‌നമാണ്. അതുകൊണ്ട് ബാറ്റിങ് തുടരണമെന്ന തീരുമാനത്തിലായിരുന്നു ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലും. 
 
ഇന്ത്യ മത്സരം അവസാനിപ്പിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അംപയര്‍മാരും കളി തുടരാന്‍ ആവശ്യപ്പെട്ടു. പിന്നീട് പാര്‍ട് ടൈം ബൗളര്‍മാരായ ജോ റൂട്ടിനെയും ഹാരി ബ്രൂക്കിനെയുമാണ് സ്റ്റോക്‌സ് ബൗളിങ്ങിനു ഉപയോഗിച്ചത്. ഹാരി ബ്രൂക്ക് തുടര്‍ച്ചയായി ഫുള്‍ ടോസുകള്‍ എറിഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍മാരെ സെഞ്ചുറിയടിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ഇരുവരും സെഞ്ചുറി തികച്ചു. തൊട്ടുപിന്നാലെ മത്സരം സമനിലയില്‍ പിരിഞ്ഞു. മത്സരശേഷം വളരെ അസ്വസ്ഥനായിരുന്നു ഇംഗ്ലണ്ട് നായകന്‍. ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജയ്ക്കും വാഷിങ്ടണ്‍ സുന്ദറിനും മത്സരശേഷം കൈ കൊടുക്കാനും സ്റ്റോക്‌സ് തയ്യാറായില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Gautham Gambhir Fight: ഞങ്ങളെന്ത് ചെയ്യണമെന്ന് നിങ്ങളാണോ പറയുന്നത്, ഓവൽ ടെസ്റ്റിന് മുൻപായി ഗംഭീറും ക്യുറേറ്ററും തമ്മിൽ ചൂടേറിയ തർക്കം

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ

Jasprit Bumrah: അവസാന ടെസ്റ്റ് കളിക്കാനും തയ്യാര്‍; ടീം മാനേജ്‌മെന്റിനോടു ബുംറ

അടുത്ത ലേഖനം
Show comments