Webdunia - Bharat's app for daily news and videos

Install App

ആഗ്രഹിച്ചു, പ്രതീക്ഷിച്ചു; പക്ഷേ, ധോണിക്ക് നേടാനായില്ല!

ക്യാപ്റ്റന്‍ ധോണിക്ക് തോല്‍വിയോടെ മടക്കം

Webdunia
ബുധന്‍, 11 ജനുവരി 2017 (07:42 IST)
ഒരു ജനതയുടെ മുഴുവൻ ആവേശമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിച്ച മഹേന്ദ്രസിംഗ് ധോണിയുടെ ക്യാപ്റ്റന്‍ പദവിയിലെ അവസാന കളിയിൽ പരാജയം. ഇംഗ്ലണ്ടിനെതിരെ നടന്ന പരിശീലന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായാണ് ധോണി ക്രീസിൽ ഇറങ്ങിയത്. ലക്ഷ്യം വിജയമായിരുന്നു, അനിവാര്യവും. പക്ഷേ ഭാഗ്യം ഇല്ലാതെപോയി. 
 
48.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സ് അടിച്ചെടുത്താണ് ഇംഗ്ലണ്ട് വിജയം കണ്ടത്. കളികാണാനെത്തിയ ആരാധകരെ ഒട്ടും നിരാശരാക്കിയായിരുന്നില്ല ധോണി തന്റെ ബാറ്റിംങ് ആരംഭിച്ചത്. 40 പന്തില്‍ നിന്ന് എട്ട് ഫോറിന്റെയും, രണ്ട് സിക്‌സിന്റെയും അകമ്പടിയോടെയാണ് ധോണി പുറത്താകാതെ 68 റണ്‍സെടുത്തത്.
 
ശിഖര്‍ധവാനും,  മന്‍ദീപ് സിംഗുമാണ് ഇന്ത്യന്‍ ഇന്നിങ്‌സ് തുറന്നത്.  24 പന്തില്‍ നിന്ന്  8 റണ്‍സെടുത്ത് മന്‍ദീപ് സിങ് ഡേവിഡ് വില്ലിയുടെ പന്തില്‍  മടങ്ങുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി യുവരാജ് സിങ് 56 റണ്‍സെടുത്തിരുന്നു. എന്നാല്‍ മലയാളി താരം സഞ്ജു വി സാംസണ്‍ റണ്ണൊന്നുമെടുക്കാതെ നിരാശപ്പെടുത്തി. 
 
ക്രിക്കറ്റ് കളത്തില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍ എന്ന പദവി വിട്ടു മഹേന്ദ്ര സിങ് ധോണി പടിയിറങ്ങുന്നുവെന്ന വാർത്ത എല്ലാവരേയും ഞെട്ടിച്ചിരുന്നു. ടീമില്‍ അംഗമായി തുടരാന്‍ തയാര്‍ എന്ന സന്ദേശം നല്‍കി ധോണി നായകന്റെ തൊപ്പിയൂരുമ്പോള്‍ ഓര്‍മയില്‍ നിറയുന്നത് ഈ കൂള്‍ ക്യാപ്റ്റനെയാണ് .

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments