Webdunia - Bharat's app for daily news and videos

Install App

Dasun Shanaka: ടോസ് നേടിയാൽ ലോകകപ്പും കിട്ടിയെന്ന് പറഞ്ഞവർ എവിടെ? ക്യാപ്റ്റനെന്നാൽ ഷനക തന്നെ, പത്തിൽ പത്ത് മാർക്ക്

Webdunia
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (13:32 IST)
ഏഷ്യാകപ്പ് പോരാട്ടം തുടങ്ങുമ്പോൾ ആരാലും ഒരു സാധ്യതയും കൽപ്പിക്കപ്പെടാതിരുന്ന ടീമായിരുന്നു ശ്രീലങ്ക. ഇതിഹാസ താരങ്ങളായ സങ്കക്കാര, മലിംഗ തുടങ്ങിയ അവസാന നിരയും മടങ്ങിയതോടെ ക്രിക്കറ്റ് ലോകത്ത് നിന്ന് തന്നെ അഡ്രസ് നഷ്ടപ്പെട്ട ലങ്കൻ നിരയെ ആരും കണക്കിലെടുക്കാത്തതിലും അത്ഭുതമില്ല.
 
ആദ്യ മത്സരത്തിൽ അഫ്ഗാനോട് തോറ്റ് തുടങ്ങിയതോടെ ശ്രീലങ്കയുടെ ഇടം ക്രിക്കറ്റ് ലോകത്ത് നിന്ന് തന്നെ നഷ്ടമാകുന്നുവോ എന്ന് പരിതപിച്ച ക്രിക്കറ്റ് അരാധകരും കുറവല്ല. എന്നാൽ തൊട്ടടുത്ത ബംഗ്ലാദേശിനെതിരായ മത്സരത്തിൽ താളം വീണ്ടെടുത്ത സിംഹളവീര്യം എതിർനിരകളെ ചാമ്പലാക്കുന്നതാണ് പിന്നീട് കാണാനായത്.
 
വാനിന്ദു ഹസരംഗയെന്ന ഒറ്റ പരിചയസമ്പന്നനെ മാത്രം വെച്ച് താരതമ്യേന പുതുമുഖങ്ങളുമായാണ് ശ്രീലങ്കയെത്തിയത്. ഇന്ത്യയുടെ 2007ലെ ലോകകപ്പ് വിജയത്തെ ഓർമിപ്പിക്കുന്ന പോലെ മത്സരത്തിൻ്റെ ഓരോ തുടിപ്പും മനസിലാക്കുന്ന മാസ്റ്റർ മൈൻഡ് നായകനായി ഷനക എത്തിയതാണ് ശ്രീലങ്കൻ വിജയത്തിൽ വലിയ പങ്കുവഹിച്ചത്.
 
ഇന്ത്യയ്ക്ക് ധോണി എങ്ങനെയോ അതുപോലെ ടാക്ടിക്കൽ ആയ ഒരു നായകനായി ഷനക തിളങ്ങി. നായകനെന്ന നിലയിൽ ഓപ്പണിങ്ങിൽ പുതുപരീക്ഷണം നടത്തിയ ഷനക കുശാൽ മെൻഡിസിനെ ഓപ്പണറായി പ്രമോട്ട് ചെയ്തത് ലങ്കയ്ക്ക് വലിയ ഗുണം ചെയ്തു. ഭാനുക രാജപക്ഷ എന്ന വജ്രായുദ്ധത്തെ നിർണായക സാഹചര്യത്തിനായി ഷനക കരുതുവെച്ചു.
 
ഫൈനൽ മത്സരത്തിലെ കൃത്യമായ ഫീൽഡ് നിയന്ത്രണങ്ങളും ബൗളിങ് ചെയ്ഞ്ചുകളും പാകിസ്ഥാന് നിലയുറപ്പിക്കാനുള്ള അവസരങ്ങൾ ഇല്ലാതെയാക്കി. ആദ്യ മത്സരത്തിൽ അഫ്ഗാനെതിരെ ദയനീയമായി പരാജയപ്പെട്ട ടീമാണ് പിന്നീട് തുടർച്ചയായി നാല് വിജയങ്ങൾ സ്വന്തമാക്കി കിരീടം തങ്ങളുടെ പേരിലാക്കിയത്.
 
യുഎഇയിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് അധിക മത്സരങ്ങളും വിജയിച്ചിട്ടുള്ളത്. ഏഷ്യാകപ്പിലും സമാനമായിരുന്നു മറ്റ് മത്സരങ്ങളുടെ സ്ഥിതി. അതിനാൽ തന്നെ ആദ്യം ടോസ് നഷ്ടപ്പെടുകയും ചെറിയ സ്കോറിന് ശ്രീലങ്കയുടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുകയും ചെയ്തതോടെ ലങ്കൻ പരാജയം ഉറപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവിസ്മരണീയമായ പ്രകടനത്തടെ ഭാനുക രജപക്ഷെ മത്സരം വരുതിയിലാക്കിയത്.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്തിയതിൽ ഷനക എന്ന നായകൻ്റെ കഴിവ് വ്യക്തം. വ്യക്തിഗത മികവിനെ ആശ്രയിക്കാതെ ടീമെന്ന നിലയിൽ ലങ്ക ടി20 ലോകകപ്പിനെത്തുമ്പോൾ മറ്റ് ടീമുകൾ അവരെ ഭയക്കുക തന്നെ വേണം. ആ സിംഹളവീര്യം ഇന്നും ലങ്കയിൽ ബാക്കിയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം

രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം പന്തിനു അവസരം; ചാംപ്യന്‍സ് ട്രോഫി

വിരമിച്ചില്ലാ എന്നെയുള്ളു, ടെസ്റ്റിൽ ഇനി രോഹിത്തിനെ പരിഗണിക്കില്ല, പുതിയ ക്യാപ്റ്റൻ്റെ കാര്യത്തിൽ ധാരണയായതായി സൂചന

കാര്യങ്ങൾ അത്ര വെടിപ്പല്ല, ടീം സെലക്ഷനിൽ ഗംഭീറും അഗാർക്കറും 2 തട്ടിലെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments