Webdunia - Bharat's app for daily news and videos

Install App

Pak vs Eng: പേരുകേട്ട പേസ് പടയുള്ളപ്പോഴും ഇംഗ്ലണ്ടിന് ഹൈവേ ഒരുക്കി പാകിസ്ഥാൻ, അടിച്ച് തകർത്ത് റൂട്ടും പിള്ളേരും

അഭിറാം മനോഹർ
വ്യാഴം, 10 ഒക്‌ടോബര്‍ 2024 (11:55 IST)
Joe Root, Harry Brook
ക്രിക്കറ്റ് ലോകത്ത് എക്കാലവും പ്രശസ്തമാണ് പാകിസ്ഥാന്റെ പേസ് ബാറ്ററി. എല്ലാ കാലഘട്ടത്തിലും ലോകത്തിലെ മികച്ച പേസര്‍മാരെ സമ്മാനിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടുണ്ട്. നിലവിലെ ടീമില്‍ പോലും ഷഹീന്‍ അഫ്രീദി,ഹാരിസ് റൗഫ്, നസീം ഷാ തുടങ്ങി മികച്ച പേസര്‍മാര്‍ പാക് നിരയിലുണ്ട്. എങ്കിലും പാകിസ്ഥാന്‍ മണ്ണില്‍ ടെസ്റ്റ് മത്സരങ്ങള്‍ നടക്കുമ്പോഴെല്ലാം ബാറ്റിംഗിനെ അനുകൂലിക്കുന്ന വിക്കറ്റുകളാണ് പാകിസ്ഥാന്‍ ഒരുക്കാറുള്ളത്. ബംഗ്ലാദേശിനെതിരെ തിരിച്ചടി ലഭിച്ച ശേഷം ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ ഒരുക്കിയ പിച്ചും വ്യത്യസ്തമല്ല.
 
 ഇംഗ്ലണ്ടിനെതിരായ മുള്‍ട്ടാന്‍ ടെസ്റ്റിലെ ഹൈവേ പോലുള്ള പിച്ചില്‍ പാക് ബാറ്റര്‍മാര്‍  556 റണ്‍സിന് പുറത്തായപ്പോള്‍ സമാനമായ പ്രകടനം ഇംഗ്ലണ്ടും നടത്തുമെന്ന് ഉറപ്പായിരുന്നു. പാകിസ്ഥാന്‍ നിരയില്‍ ഓപ്പണര്‍ അബ്ദുള്ള ഷെഫീഖ്(102),നായകന്‍ ഷാന്‍ മസൂദ്(151), സല്‍മാന്‍ അലി ആഘ(104) എന്നിവരായിരുന്നു സെഞ്ചുറി പ്രകടനങ്ങള്‍ നടത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടാകട്ടെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 120 ഓവറില്‍ 593 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലാണ്. 76 റണ്‍സുമായി സാക് ക്രോളിയും 84 റണ്‍സുമായി ബെന്‍ ഡെക്കറ്റും റണ്‍സൊന്നുമെടുക്കാതെ നായകന്‍ ഒലിപോപ്പുമാണ് മടങ്ങിയത്.
 
 അതേസമയം ഇരട്ടസെഞ്ചുറിയുമായി കുതിപ്പ് തുടരുകയാണ് ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട്. തന്റെ ടെസ്റ്റ് കരിയറിലെ ആറാമത്തെ ഇരട്ട സെഞ്ചുറിയാണ് ജോ റൂട്ട് കുറിച്ചത്. പാകിസ്ഥാനില്‍ കൂടി ഇരട്ടസെഞ്ചുറി സ്വന്തമാക്കിയതോടെ ഉപഭൂഖണ്ഡത്തില്‍ ഇന്ത്യ,പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകള്‍ക്കെതിരെ നേട്ടം സ്വന്തമാക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കാനും ജോ റൂട്ടിനായി. 334 പന്തില്‍ 228 റണ്‍സുമായി ജോ റൂട്ടും 231 പന്തില്‍ 187 റണ്‍സുമായി ഹാരി ബ്രൂക്കുമാണ് നിലവില്‍ ക്രീസിലുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Pak vs Eng: 200 പിന്നിട്ട് റൂട്ടൂം ബ്രൂക്കും, അപൂർവ റെക്കോർഡ് മുന്നിൽ, ലാറയെ തകർക്കുമോ റൂട്ട്!

Pak vs Eng: പേരുകേട്ട പേസ് പടയുള്ളപ്പോഴും ഇംഗ്ലണ്ടിന് ഹൈവേ ഒരുക്കി പാകിസ്ഥാൻ, അടിച്ച് തകർത്ത് റൂട്ടും പിള്ളേരും

Rinku Singh: പന്ത് ശരിയായി ബാറ്റില്‍ വരുന്നില്ലെന്ന് നിതീഷ് പറഞ്ഞു, തുടക്കം പതുക്കെയാക്കി, അടിച്ചുപരത്താന്‍ ഗംഭീറിന്റെ നിര്‍ദേശമുണ്ടായിരുന്നു: റിങ്കു സിംഗ്

Who is Nitish Kumar Reddy: മകന്റെ ക്രിക്കറ്റ് കരിയറിനു വേണ്ടി ജോലി രാജിവെച്ച അച്ഛന്‍, അഞ്ചാം വയസ്സില്‍ തുടങ്ങിയ കളിപ്രാന്ത്; ഹാര്‍ദിക്കിന്റെ പകരക്കാരനെ ഇന്ത്യ കണ്ടെത്തിയോ?

India Women, T20 World Cup Point Table: എഴുതി തള്ളിയവരൊക്കെ എവിടെ? സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി ഇന്ത്യ വനിത ടീം, ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം നിര്‍ണായകം

അടുത്ത ലേഖനം
Show comments