Webdunia - Bharat's app for daily news and videos

Install App

ഇംഗ്ലണ്ടിനു 'തലവേദന'യായി വീണ്ടും ഹെഡ്; ഏകദിന പരമ്പര ഓസ്‌ട്രേലിയയ്ക്ക്, അവസാന മത്സരത്തില്‍ 49 റണ്‍സ് ജയം

പരമ്പരയില്‍ ഉടനീളം ഇംഗ്ലണ്ടിനു തലവേദന സൃഷ്ടിച്ച ട്രാവിസ് ഹെഡ് തന്നെയാണ് അഞ്ചാം ഏകദിനത്തിലും ആതിഥേയരെ വീഴ്ത്തിയത്

രേണുക വേണു
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (07:13 IST)
Australia vs England 5th ODI

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 49 റണ്‍സ് ജയം. മഴ കളി തടസപ്പെടുത്തിയതിനാല്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഓസീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.2 ഓവറില്‍ 309 ന് ഓള്‍ഔട്ട് ആയി. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 20.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ ആണ് മഴ കളി തടസപ്പെടുത്തിയത്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആ സമയത്ത് 49 റണ്‍സ് മുന്‍പിലായിരുന്നു ഓസ്‌ട്രേലിയ. 
 
പരമ്പരയില്‍ ഉടനീളം ഇംഗ്ലണ്ടിനു തലവേദന സൃഷ്ടിച്ച ട്രാവിസ് ഹെഡ് തന്നെയാണ് അഞ്ചാം ഏകദിനത്തിലും ആതിഥേയരെ വീഴ്ത്തിയത്. 24 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സില്‍ എത്തിയ ഇംഗ്ലണ്ട് 400 റണ്‍സെങ്കിലും എടുക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചതാണ്. ആ സമയത്താണ് ട്രാവിസ് ഹെഡ് ബോളുകൊണ്ട് ഓസീസിന്റെ രക്ഷകനായത്. 6.2 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് ഹെഡ് വീഴ്ത്തിയത്. ബാറ്റിങ്ങിലേക്ക് എത്തിയപ്പോള്‍ 26 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 31 റണ്‍സും നേടി. ഹെഡാണ് കളിയിലേയും പരമ്പരയിലേയും താരം. മാത്യു ഷോര്‍ട്ട് 30 പന്തില്‍ 58 റണ്‍സും നായകന്‍ സ്റ്റീവ് സ്മിത്ത് 48 പന്തില്‍ പുറത്താകാതെ 36 റണ്‍സും നേടി. 
 
ബെന്‍ ഡക്കറ്റിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 309 ല്‍ എത്തിച്ചത്. 91 പന്തില്‍ 13 ഫോറും രണ്ട് സിക്‌സും സഹിതം 107 റണ്‍സ് ഡക്കറ്റ് നേടി. ഹാരി ബ്രൂക്ക് 52 പന്തില്‍ 72 റണ്‍സെടുത്തു. ആദില്‍ റാഷിദ് 35 പന്തില്‍ 36 റണ്‍സ് നേടി. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ഓസീസ് വിജയിച്ചിരുന്നു. മൂന്നും നാലും ഏകദിനത്തില്‍ ഇംഗ്ലണ്ടിനായിരുന്നു ജയം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ടി20 യിൽ നിന്നും വിരമിച്ചത് പ്രായകൂടുതൽ കൊണ്ടല്ല, ഇപ്പോഴും 3 ഫോർമാറ്റിലും കളിക്കാനാകുമെന്ന് രോഹിത് ശർമ

റുതുരാജിനെ മാറ്റി നിർത്തുന്നത് ഗില്ലിനെ സ്റ്റാറാക്കാനോ? തുടർച്ചയായി അവഗണിക്കപ്പെട്ട് താരം

ധോനിയെ കളിപ്പിക്കാൻ നിയമങ്ങളിൽ തിരിമറിയോ? ഐപിഎല്ലിലെ പുതിയ പരിഷ്കാരത്തിനെതിരെ വിമർശനം

ഇവൻ ആളൊരു ഖില്ലാഡി തന്നെ, കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 റൺസ് , ആ റെക്കോർഡ് ഇനി പൂരന് സ്വന്തം

മെസ്സിക്ക് യാത്രയയപ്പ് നൽകാൻ ബാഴ്സലോണ, ഫൈനലിസിമയ്ക്ക് വേദിയൊരുങ്ങുന്നു

അടുത്ത ലേഖനം
Show comments