Webdunia - Bharat's app for daily news and videos

Install App

വിജയം നേടാനായില്ല, എങ്കിലും റെക്കോർഡ് ബുക്കിൽ കോലിയേയും ധോണിയേയും മറികടന്ന് ഫഖർ സമാൻ

Webdunia
തിങ്കള്‍, 5 ഏപ്രില്‍ 2021 (16:44 IST)
ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ സൂപ്പർ താരങ്ങളായ ബാബർ അസമും മുഹമ്മദ് റിസ്‌വാനും മടങ്ങിയതോടെ പാക് പരാജയം ഉറപ്പാക്കിയതാണ് ക്രിക്കറ്റ് ആരാധകർ. എന്നാൽ മത്സരം ഒറ്റയ്ക്ക് തിരിച്ചുപിടിക്കാൻ ഉറപ്പിച്ച ഓപ്പണർ ഫഖർ സമാനെയാണ് മത്സരത്തിൽ കാണാനായത്. വിജയത്തിന് 17 റൺസ് അകലെ വീണുപോയെങ്കിലും ഒരുപിടി റെക്കോർഡുകളുമായാണ് ഫഖറിന്റെ മടക്കം.
 
മത്സരത്തിൽ ഓപ്പണറായി ക്രീസിലെത്തിൽ അവസാന ഓവറിലെ ആദ്യ ബോളിൽ അവസാനിച്ച ഫഖറിന്റെ ഇന്നിങ്സിന് ഒരു ഘട്ടത്തിലും മറ്റ് ടീമംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നില്ല. 155 പന്തില്‍ 18 ഫോറിന്റേയും 10 സിക്‌സിന്റേയും സഹായത്തോടെ 193 റൺസാണ് മത്സരത്തിൽ ഫഖർ നേടിയത്. വിജത്തിലേക്ക് നയിക്കാനായില്ലെങ്കിലും ഏകദിനത്തിൽ രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് സ്വന്തമാക്കാൻ ഫഖറിനായി. 
 
ഓസീസ് മുൻതാരം ഷെയ്ൻ വാട്സണിന്റെ 185 റൺസ് പ്രകടനത്തെയാണ് ഫഖർ മറികടന്നത്. രണ്ടാം ഇന്നിങ്സിൽ 183 റൺസ് നേടിയിട്ടുള്ള ഇന്ത്യൻ നായകൻ വിരാട് കോലിയേയും മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയേയും മറികടക്കാനും ഫഖറിനായി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

അടുത്ത ലേഖനം
Show comments