Webdunia - Bharat's app for daily news and videos

Install App

‘കോഹ്ലിക്ക് മുന്നിൽ ധോണി ഒന്നും ഒന്നുമല്ല’ - സൂപ്പർതാരത്തിന്റെ വാക്കുകൾ കേട്ട് ഞെട്ടി ക്രിക്കറ്റ് ലോകം

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (12:22 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പുണെ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഐതിഹാസ വിജയം സമ്മാനിക്കാൻ പ്രധാനകാരണക്കാരൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ആണ്. ഇന്നിങ്സിനും 137 റൺസിനുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്.  
 
ഇന്ത്യയുടെ വിജയത്തിനു ശേഷം ടീമിനേയും കോഹ്ലിയേയും പിന്തുണച്ച്, അഭിനന്ദനങ്ങൾ അറിയിച്ച് നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ ഗൌതം ഗംഭീറും ഉണ്ട്. വിജയത്തിനു കാരണമായത് കോഹ്ലിയുടെ ക്യാപ്റ്റൻസ്റ്റി ആണെന്നാണ് ഗംഭീർ പറയുന്നത്.   
 
‘പരാജയഭീതി ഉണ്ടായാൽ ഒരിക്കലും ജയിക്കാൻ കഴിയില്ല. കോഹ്ലിയുടെ ഏറ്റവും വലിയ ഗുണം അതുതന്നെയാണ്. പരാജയ ഭീതി ഒരിക്കൽ പോലും കോഹ്ലിയെ ബാധിച്ചിട്ടില്ല. അതിനാൽ ജയം കൈപ്പിടിയിൽ ഒതുക്കാനും അയാൾക്ക് കഴിഞ്ഞു.‘- ഗൌതം ഗംഭീർ പറയുന്നു. 
 
സൌരവ് ഗാംഗുലി, രാഗുൽ ദ്രാവിഡ്, എം എസ് ധോണി എന്നിവരേക്കാൾ മെച്ചപ്പെട്ട നായകനാണ് കോഹ്ലിയെന്നാണ് ഗംഭീറിന്റെ വാദം. ധോണി അടക്കമുള്ളവർ ഏറ്റെടുക്കാൻ മടി കാണിച്ച പല തീരുമാനങ്ങളും സമ്മർദ്ദമില്ലാതെയാണ് കോഹ്ലി പ്രാവർത്തികമാക്കിയത്. ടെസ്റ്റിൽ തുടർച്ചയായ വിജയം കൈവരിക്കാൻ ഇന്ത്യൻ ടീമിനെ വളർത്തിയെടുക്കുന്നത് കോഹ്ലിയാണ്. കോഹ്ലിയുടെ നായകത്വം മറ്റാരുടേതിനേക്കാളും മികച്ചതാണെന്നും ഗംഭീർ അഭിപ്രായപ്പെട്ടു.  
 
‘മറ്റ് ക്യാപ്റ്റൻമാർ സ്വീകരിക്കാൻ ധൈര്യം കാണിക്കാത്ത റിസ്ക് പോലും കോഹ്ലി ഭയമില്ലാതെ ഏറ്റെടുത്തിട്ടുണ്ട്. ഓസ്ട്രേലിയയിൽ ടെസ്റ്റ് വിജയം കൈവരിക്കാൻ കഴിഞ്ഞ ഒരേയൊരു ഇന്ത്യൻ ക്യാപ്റ്റനും വിരാട് തന്നെ. കഴിഞ്ഞ മൂന്ന്, നാല് വർഷമായി മികച്ച കളിക്കാരാണ് നമുക്കുള്ളത്. അതി കാരണക്കാരനും കോഹ്ലിയാണ്’- എന്നും ഗംഭീർ കൂട്ടിച്ചേത്തു.      

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

IND VS ENG: 'ബുംറയെ കാത്തിരിക്കുന്നത് വെല്ലുവിളികൾ, ശരീരം കൈവിട്ടു': സൂപ്പർതാരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കുമോ?

India vs England, 4th Test: തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ; ഗില്ലും രാഹുലും രക്ഷിക്കുമോ?

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

അടുത്ത ലേഖനം
Show comments