Webdunia - Bharat's app for daily news and videos

Install App

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

അഭിറാം മനോഹർ
ഞായര്‍, 15 ജൂണ്‍ 2025 (18:21 IST)
പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ തിരിച്ചുവരവ് പ്രയാസമേറിയ കാര്യമാണെന്ന് തുറന്ന് പറഞ്ഞ് മുന്‍ പാകിസ്ഥാന്‍ പരിശീലകനും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവുമായ ഗാരി കേസ്റ്റണ്‍. പുറത്ത് നിന്നുള്ള അധികാരികളുടെയും ക്രിക്കറ്റ് അറിയാത്ത ആളുകളുടെയും ഇടപെടലുകള്‍ പാകിസ്ഥാന്‍ ക്രിക്കറ്റിനെ ദിനം പ്രതി തകര്‍ക്കുകയാണെന്നും കേസ്റ്റണ്‍ പറഞ്ഞു. അതേസമയം വീണ്ടും പാകിസ്ഥാനിലേക്ക് ക്ഷണിക്കുകയാണെങ്കില്‍ ക്ഷണം സ്വീകരിക്കുമെന്നും അത് പക്ഷേ കളിക്കാര്‍ക്ക് വേണ്ടി മാത്രമാണെന്നും കേസ്റ്റണ്‍ പറഞ്ഞു.
 
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാകിസ്ഥാന്‍ ടീമില്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് വഴി പല താരങ്ങള്‍ക്കും അവസരങ്ങള്‍ ലഭിക്കുന്നില്ല തരത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലടക്കം നാണം കെട്ട് മടങ്ങുന്ന അവസ്ഥയിലാണ് പാകിസ്ഥാനുള്ളത്. മുന്‍ താരങ്ങള്‍ക്കോ, ക്രിക്കറ്റ് അറിയുന്നവര്‍ക്കോ നിര്‍ണായക സ്ഥാനങ്ങള്‍ ലഭിക്കാതെ പോവുന്നതും നിരന്തരം കോച്ച് മാറ്റങ്ങളും പരിശീലന രീതികളില്‍ സ്ഥിരതയില്ലായ്മയുമാണ് പാകിസ്ഥാനെ തളര്‍ത്തുന്നത്. എന്നാല്‍ കഴിഞ്ഞ ടി20 ലോകകപ്പിലെ പരാജയത്തിന് പിന്നാലെ അഴിച്ചുപണികളിലാണ് പാക് ക്രിക്കറ്റ് ടീം.
 
ഇതിന്റെ ഭാഗമായി ബാബര്‍ അസം, ഷാഹിന്‍ അഫ്രിദി, മുഹമ്മദ് റിസ്വാന്‍ പോലുള്ള കളിക്കാരെ ടി20 ഫോര്‍മാറ്റിലേക്ക് താത്കാലികമായി പരിഗണിക്കേണ്ടതില്ലെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും കൂടുതല്‍ താരങ്ങളെ കണ്ടെത്താന്‍ മുന്‍ താരങ്ങളുടെ സേവനങ്ങളും പാകിസ്ഥാന്‍ ഉപയോഗപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നയങ്ങളെ വിമര്‍ശിച്ച് മുന്‍ പരിശീലകനായ ഗാരി കേസ്റ്റണും പ്രതികരിച്ചിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill: സുവർണാവസരം പാഴായി, ഗവാസ്കറെയും ബ്രാഡ്മാനെയും മറികടക്കാനുള്ള അവസരം നഷ്ടപ്പെടുത്തി ഗിൽ

World Championship Of Legends: കളിച്ചിരുന്നെങ്കിൽ ഞങ്ങളും പാകിസ്ഥാനെ തകർത്തേനെ,എ ബി ഡിയുടേത് തകർപ്പൻ പ്രകടനമെന്ന് സുരേഷ് റെയ്ന

World Championship Of Legends: എല്ലാ കാര്യങ്ങളും ഇന്ത്യയ്ക്ക് അനുകൂലം, ലെജന്‍ഡ്‌സ് ടൂര്‍ണമെന്റില്‍ ഇനി കളിക്കില്ലെന്ന് പാകിസ്ഥാന്‍

India vs England Oval Test Day 4: 374 റൺസല്ലെ, പിന്തുടർന്ന് ജയിക്കാൻ ഇംഗ്ലണ്ടിനാകും, ആത്മവിശ്വാസം പ്രകടിപ്പിച്ച് ജോഷ് ടങ്ങ്

India vs Pakistan: ഏഷ്യാകപ്പിൽ ഇന്ത്യ- പാക് മത്സരത്തിന് മാറ്റമില്ല, ഔദ്യോഗിക മത്സരക്രമം പുറത്തുവിട്ട് എസിസി

അടുത്ത ലേഖനം
Show comments