സച്ചിന് നാല്പത് വയസിലും രഞ്ജി കളിക്കാമെങ്കിൽ കോലിയ്ക്കും ആയിക്കൂടെ, കോലി അവസാനം രഞ്ജി കളിച്ചത് എപ്പോഴെന്ന് ചോദിച്ച് ആരാധകർ

അഭിറാം മനോഹർ
ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (15:47 IST)
ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തില്‍ സൂപ്പര്‍ താരം വിരാട് കോലിക്കെതിരായ വിമര്‍ശനം ശക്തമാകുന്നു. കഴിഞ്ഞ ടി20 ലോകകപ്പോടെ  കുട്ടിക്രിക്കറ്റ് മതിയാക്കിയ രോഹിത് ശര്‍മയ്ക്കും വിരാട് കോലിയ്ക്കും സമീപകാലത്തൊന്നും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാനായില്ല. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തില്‍ സ്പിന്‍ ബൗളിംഗിനെതിരെ ഇരുവരും പതറിയപ്പോള്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കൈവിടുകയും ചെയ്തു.
 
 ആഭ്യന്തര ക്രിക്കറ്റില്‍ ഇരുവരും കളിക്കാത്തതിനാലാണ് സ്പിന്നിനെതിരെ 2 താരങ്ങളും പതറുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിഹാസ താരമായ സച്ചിന്‍ടെന്‍ഡുല്‍ക്കര്‍ തന്റെ നാല്പതാം വയസില്‍ പോലും രഞ്ജിയില്‍ കളിച്ചുവെന്നിരിക്കെ എന്തുകൊണ്ട് കോലിയ്ക്കും രോഹിത്തിനും ഇതിന് സാധിക്കുന്നില്ലെന്നും ആരാധകര്‍ ചോദിക്കുന്നു. സച്ചിന്‍ 2013ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച വര്‍ഷം പോലും രഞ്ജിയില്‍ കളിച്ച താരമാണ്. കോലിയാകട്ടെ അവസാനമായി 2012ലാണ് രഞ്ജിയില്‍ കളിച്ചത്. ടീം നായകനായ രോഹിത് ശര്‍മയാകട്ടെ 2015-16 സീസണിലാണ് അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മൃതി മന്ദാനയുടെ വിവാഹം അടുത്തമാസം, ചടങ്ങുകൾ ജന്മനാട്ടിൽ വെച്ചെന്ന് റിപ്പോർട്ട്

ടീമിൽ സ്ഥാനമുണ്ടായിരുന്നില്ല, മൂന്നാമതാണ് ബാറ്റ് ചെയ്യുന്നതെന്ന് പോലും അറിഞ്ഞിരുന്നില്ല, മാനസികമായി തകർന്നപ്പോൾ ഒപ്പം നിന്നത് ദൈവം: ജെമീമ റോഡ്രിഗസ്

India w vs Australia w: ഓസ്ട്രേലിയ മാത്രമല്ല, ഒരു പിടി റെക്കോർഡുകളും ഇന്ത്യയ്ക്ക് മുന്നിൽ തകർന്നു, ചരിത്രം കുറിച്ച് വനിതകൾ

Jemimah Rodrigues: : എന്റെ 50ലും 100ലും കാര്യമില്ല, ടീമിനെ വിജയിപ്പിക്കുന്നതായിരുന്നു പ്രധാനം: ജെമീമ

Jemimah Rodrigues: 'ഞാന്‍ കുളിക്കാന്‍ കയറി, അറിയില്ലായിരുന്നു മൂന്നാമത് ബാറ്റ് ചെയ്യാന്‍ ഇറങ്ങണമെന്ന്'; ജെമിമ റോഡ്രിഗസ്

അടുത്ത ലേഖനം
Show comments