Webdunia - Bharat's app for daily news and videos

Install App

സ്‌റ്റോക്‌സിന്റെയും കൂട്ടരുടെയും സ്‌റ്റോക്കെല്ലാം തീര്‍ന്നോ ? മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ അപമാനിച്ച് വിട്ട് ടീം ഇന്ത്യ

അഭിറാം മനോഹർ
ഞായര്‍, 18 ഫെബ്രുവരി 2024 (17:11 IST)
Indian team Test
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 434 റണ്‍സിന്റെ വമ്പന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 556 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെയാണ് ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ അടിയറവ് പറഞ്ഞത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകന്‍ രോഹിത് ശര്‍മയുടെയും രവീന്ദ്ര ജഡേജയുടെയും സെഞ്ചുറി കരുത്തില്‍ 445 റണ്‍സാണ് ആദ്യ ഇന്നിങ്ങ്‌സില്‍ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നന്നായി തുടങ്ങിയെങ്കിലും 319 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
 
രണ്ടാം ഇന്നിങ്ങ്‌സില്‍ ഡബിള്‍ സെഞ്ചുറിയുമായി തിളങ്ങിയ യശ്വസി ജയ്‌സ്വാളും അര്‍ധസെഞ്ചുറികളുമായി കളം നിറഞ്ഞ സര്‍ഫറാസ് ഖാനും ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സിനെ കൂറ്റന്‍ സ്‌കോറിലേക്കെത്തിച്ചത്. 556 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് തുടക്കം തന്നെ പിഴയ്ക്കുകയായിരുന്നു. 18 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ഇംഗ്ലണ്ടിന് 82 റണ്‍സിനിടെ 8 വിക്കറ്റുകളും നഷ്ടമായിരുന്നു.
 
പത്താമനായി ബാറ്റിംഗിനിറങ്ങിയ മാര്‍ക്ക് വുഡും (33), ഒന്‍പതാമതായി ക്രീസിലെത്തിയ സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയുമാണ് (16) ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍മാര്‍. ജോ റൂട്ട് ,ഒലി പോപ്പ്,ബെയര്‍സ്‌റ്റോ തുടങ്ങിയ വമ്പന്മാര്‍ക്കാര്‍ക്കും രണ്ടക്കം കാണാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ അഞ്ചും കുല്‍ദീപ് യാദവ് രണ്ടും അശ്വിന്‍,മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. വിജയത്തോടെ പരമ്പരയില്‍ 2-1ന് മുന്നിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അര്‍ജന്റീനയുടെ വണ്ടര്‍ കിഡ്, ക്ലൗഡിയോ എച്ചെവേരി ഉടന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരും

എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം

രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം പന്തിനു അവസരം; ചാംപ്യന്‍സ് ട്രോഫി

അടുത്ത ലേഖനം
Show comments