Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ ആദ്യ 3 സെഷനില്‍ വീണത് 20 വിക്കറ്റുകള്‍, ഇന്ത്യയ്ക്ക് 98 റണ്‍സിന്റെ ലീഡ്

Webdunia
ബുധന്‍, 3 ജനുവരി 2024 (19:46 IST)
ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം തന്നെ വീണത് 20 വിക്കറ്റുകള്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്ങ്‌സ് വെറും 55 റണ്‍സില്‍ അവസാനിച്ചപ്പോള്‍ 153 റണ്‍സിനാണ് ഇന്ത്യയുടെ ആദ്യ ഇന്നിങ്ങ്‌സ് അവസാനിച്ചത്. ഇതോടെ നിര്‍ണായകമായ 98 റണ്‍സിന്റെ ലീഡ് മുന്നോട്ട് വെയ്ക്കാന്‍ ഇന്ത്യയ്ക്കായി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ മുഹമ്മദ് സിറാജിന്റെ തീപ്പൊരി പ്രകടനമാണ് 55 റണ്‍സില്‍ ഒതുക്കിയത്. സിറാജ് 15 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തി.
 
അതേസമയം മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ നഷ്ടമായെങ്കിലും മികച്ച തുടക്കമാണ് രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന കൂട്ടുകെട്ട് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 72ല്‍ എത്തിച്ചു. ഇന്ത്യന്‍ സ്‌കോര്‍ 105ല്‍ നില്‍ക്കെ മൂന്നാമത്തെ വിക്കറ്റായി ശുഭ്മാന്‍ ഗില്‍ പുറത്താകുന്നത് വരെ ഇന്ത്യ മത്സരത്തില്‍ മികച്ച നിലയിലായിരുന്നു. എന്നാല്‍ ഗില്ലിന് പിന്നാലെ വന്ന എല്ലാവരും തന്നെ പൊരുതി നോക്കാന്‍ പോലും സാധിക്കാതെ പവലിയനിലേയ്ക്ക് മടങ്ങി. ഒരറ്റത്ത് നിന്ന വിരാട് കോലി മാത്രമാണ് പിന്നീട് ഇന്ത്യയ്ക്കായി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്.
 
രോഹിത് ശര്‍മ 50 പന്തില്‍ 39 റണ്‍സും ശുഭ്മാന്‍ ഗില്‍ 55 പന്തില്‍ 36 റണ്‍സും നേടി. 59 പന്തില്‍ 46 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഈ മൂന്ന് കളിക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും തന്നെ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കാണാനായില്ല. രവീന്ദ്ര ജഡേജ,ജസ്പ്രീത് ബുമ്ര,മുഹമ്മദ് സിറാജ്,പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ റണ്‍സൊന്നും നേടാതെയാണ് പുറത്തായത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാഡ,ലുങ്കി എന്‍ഗിഡി,നാന്ദ്രെ ബര്‍ഗര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Yashasvi Jaiswal: റൈറ്റ് ആം ബൗളറുടെ റൗണ്ട് ദി വിക്കറ്റ് പന്തുകൾ ജയ്സ്വാളിന് പ്രശ്നം സൃഷ്ടിക്കുന്നു, പ്രശ്നം പരിഹരിക്കാൻ ആരെങ്കിലും ഇടപെടണമെന്ന് ഗവാസ്കർ

India vs England Oval Test:കണ്ണടയ്ക്കുന്ന വേഗത്തിൽ എല്ലാം കഴിഞ്ഞു, ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ 224ന് പുറത്ത്, ഗസ് ആറ്റ്കിൻസണ് 5 വിക്കറ്റ്

എന്തിനായിരുന്നു ആ ഷുഗർ ഡാഡി ടീ ഷർട്ട്, മറുപടി നൽകി യൂസ്വേന്ദ്ര ചാഹൽ

Shubman Gill Runout: ഇല്ലാത്ത റണ്ണിനോടി, വിക്കറ്റ് വലിച്ചെറിഞ്ഞ് ശുഭ്മാൻ ഗിൽ, താരത്തിനെതിരെ രൂക്ഷവിമർശനം

Karun Nair- Chriss Woakes: ബൗണ്ടറിക്കരികെ ക്രിസ് വോക്സ് വീണു, അധികറൺസ് ഓടിയെടുക്കേണ്ടെന്ന് കരുൺ നായർ, കയ്യടിച്ച് ക്രിക്കറ്റ് ലോകം

അടുത്ത ലേഖനം
Show comments