Webdunia - Bharat's app for daily news and videos

Install App

പൂജാരയുടെ ഈ വന്‍‌മതില്‍ ഓസ്‌ട്രേലിയ്‌ക്കുള്ള കെണിയാണ്; കോഹ്‌ലിയുടെ ലക്ഷ്യം ഇങ്ങനെ!

പൂജാരയുടെ ഈ വന്‍‌മതില്‍ ഓസ്‌ട്രേലിയ്‌ക്കുള്ള കെണിയാണ്; കോഹ്‌ലിയുടെ ലക്ഷ്യം ഇങ്ങനെ!

Webdunia
വ്യാഴം, 3 ജനുവരി 2019 (15:11 IST)
ചേതേശ്വര്‍ പൂജാരയെന്ന വന്‍‌മതിലിന്റെ കരുത്തില്‍ സിഡ്‌നിയിലെ ആദ്യദിനം ഇന്ത്യ ഭദ്രമാക്കി. വിരാട് കോഹ്‌ലിയുടേതടക്കമുള്ള വിലപ്പെട്ട നാല് വിക്കറ്റുകള്‍ നഷ്‌ടമായെങ്കിലും 303 എന്ന സ്‌കോര്‍ സന്തോഷം പകരുന്നതാണ്.

2-1ന് മുന്നിലുള്ള ഇന്ത്യക്ക് സിഡ്‌നിയില്‍ ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ആ ഒരു ചരിത്രനിമിഷമാകും കോഹ്‌ലിയും സംഘവും സ്വപ്‌നം കാണുന്നത്. അതിനായി നാല് ദിവസം കൂടി കാത്തിരിക്കേണ്ടതുണ്ട്. സിഡ്‌നിയിലെ പിച്ച് പേസിനെ തുണയ്‌ക്കുന്നുണ്ടെങ്കിലും ആദ്യ ദിവസങ്ങളില്‍ സ്‌പിന്നിനെ കൈവിടും. ഇതാണ് ഇന്ത്യക്ക് നേട്ടമാകുക.

രണ്ടാം ദിനം 450ന് മുകളിലുള്ള സ്‌കോര്‍ സ്വന്തമാക്കുകയാ‍കും ഇന്ത്യയുടെ ലക്ഷ്യം. നിലവില്‍ ക്രീസിലുള്ള ഹനുമ വിഹാരി - പൂജാര സഖ്യം ആദ്യ സെഷന്‍ മുഴവന്‍ ക്രീസിലുണ്ടാകണം. ഈ കൂട്ടുക്കെട്ട് പൊളിഞ്ഞാല്‍ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഋഷഭ് പന്തിനാകും സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതല. പന്തോ വിഹാരിയോ മികച്ച സ്‌കോര്‍ കണ്ടെത്തിയാല്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍ നേടാന്‍ സാധിക്കും.  

സിഡ്‌നിയിലെ ഒന്നാം ദിവസം ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ നഥേണ്‍ ലിയോണിനു കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. രണ്ടാം ദിവസം ലിയോണ്‍ അപകടകാരിയാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

മൂന്നാം ദിവസം മുതല്‍ പിച്ച് സ്‌പിന്നിനെ സഹായിക്കും. ഇതോടെ രവീന്ദ്ര ജഡേജയ്‌ക്കും കുല്‍‌ദീപ് യാദവിനും പണിയേറെ ഉണ്ടാകും. പരമ്പരാഗതമായി സ്പിൻ ക്രിക്കറ്റർമാരുടെ ഇഷ്ടഭൂമിയായ സിഡ്നിയിൽ ജസ്പ്രീത് ബുമ്ര – മുഹമ്മദ് ഷമി സഖ്യത്തേക്കാള്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നത് സ്‌പിന്നര്‍മാര്‍ക്കാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

Jasprit Bumrah: 'അധികം പണിയെടുപ്പിക്കാന്‍ പറ്റില്ല'; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ബുംറയ്ക്കു നഷ്ടമായേക്കും

അടുത്ത ലേഖനം
Show comments