Webdunia - Bharat's app for daily news and videos

Install App

ആശാന്‍ ധോണിയല്ലേ, പിന്നെ കോഹ്‌ലിക്ക് പിഴയ്‌ക്കുമോ ?; പാവം കടുവകള്‍ ഞെട്ടിയിട്ടുണ്ടാകും

ആശാന്‍ ധോണിയല്ലേ, പിന്നെ കോഹ്‌ലിക്ക് പിഴയ്‌ക്കുമോ ?; പാവം കടുവകള്‍ ഞെട്ടിയിട്ടുണ്ടാകും

Webdunia
വെള്ളി, 16 ജൂണ്‍ 2017 (14:56 IST)
ബംഗ്ലാദേശിനെ മാനസികമായി തകര്‍ത്ത മത്സരമായിരുന്നു ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം സെമി. 300ന് മുകളിലുള്ള സ്‌കോര്‍ സ്വപ്‌നം കണ്ടിറങ്ങിയിട്ട് 264ല്‍ ഒതുങ്ങേണ്ടിവന്നതിന്റെ നിരാശ കടുവകളുടെ മുഖത്തുണ്ടായിരുന്നുവെങ്കിലും ബോളിംഗിലൂടെ ഇന്ത്യയെ പിടിച്ചു കെട്ടാമെന്ന അവരുടെ തോന്നലാണ് ബര്‍മിങ്ങാമില്‍ ഉടഞ്ഞുവീണത്.

തങ്ങള്‍ കഷ്‌ടപ്പെട്ട് നേടിയെടുത്ത സ്‌കോര്‍ 40.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ വിരാട് കോഹ്‌ലിയും സംഘവും നേടിയെടുത്തപ്പോള്‍ ബംഗ്ലാദേശിന് ഒരു കാര്യം മനസിലായി, 300ന് മുകളില്‍ സ്‌കോര്‍ ചെയ്‌താലും ഇന്ത്യയെ പിടിച്ചുകെട്ടാന്‍ സാധിക്കില്ലെന്ന്. സ്‌കൂള്‍ കുട്ടികള്‍ക്കെതിരെ കളിക്കുന്ന ലാഘവത്തോടെ കോഹ്‌ലിയും ശിഖര്‍ ധവാനും ബാറ്റ് വീശാന്‍ കാരണം തങ്ങളുടെ മോശം ബോളിംഗ് ആണെന്ന് മഷ്‌റഫെ മൊര്‍ത്താസയ്‌ക്ക് വ്യക്തമായിട്ടുണ്ടാകും.



മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്ന് അഭ്യാസങ്ങള്‍ പടിച്ചെടുത്ത വിരാട് കോഹ്‌ലിയുടെ ദിവസമായി വ്യാഴാഴ്‌ച. ബോളിംഗില്‍ ധോണി വരുത്തുന്ന മാറ്റങ്ങള്‍ കോഹ്‌ലിയും പരീക്ഷിച്ചു വിജയിച്ച മത്സരം കൂടിയായിരുന്നു ഇത്. തമിം ഇഖ്‌ബാല്‍- മുഷ്‌ഫിഖ് ഉള്‍ റഹിം സഖ്യം ഇന്ത്യന്‍ ബോളര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിച്ചതോടെയാണ് കേദാര്‍ ജാദവിനെ കോഹ്‌ലി പന്ത് ഏല്‍പ്പിച്ചതും വിക്കറ്റെടുത്തതും. 104 പന്തിൽ 10 ഫോറും ഒരു സിക്സുമായി ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പിന്നിട്ടു നില്‍ക്കുമ്പോഴായിരുന്നു ജാദവിന്റെ പന്തിൽ സ്ലോഗ് ഷോട്ടിനു ശ്രമിച്ച തമിമിന്റെ കുറ്റി തെറിച്ചത്.

തമീം വീണതോടെയാണ് ഇന്ത്യന്‍ ബോളര്‍മാര്‍ കളി വരുതിയിലാക്കിയത്. പതിവ് പോലെ ഫീല്‍ഡിംഗില്‍ പിഴവുകള്‍ ധാരാളം ഉണ്ടായിരുന്നിട്ടും നല്ല ഫീല്‍ഡിംഗ് ഒരുക്കി കടുവകളുടെ വിക്കറ്റ് വീഴ്‌ത്താന്‍ കോഹ്‌ലിക്ക് സാധിച്ചു. തമീം ഇഖ്ബാല്‍ ക്രീസിലുണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തെ റണ്ണൗട്ട് ആക്കാനുള്ള സുവര്‍ണാവസരം നശിപ്പിച്ച രോഹിത് ശര്‍മ്മയ്‌ക്കു നേരെ കോഹ്‌ലി ആക്രോശിച്ചതും ആരാധകര്‍ കണ്ടു. വിരാടിന്റെ കളിയോടുള്ള സമീപനം എങ്ങനെയുള്ളതാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംഭവം.



ബാറ്റിംഗിലും ഇന്ത്യയുടെ ശക്തി തന്നെയായിരുന്നു. വേഗതയാര്‍ന്ന ബാറ്റിംഗിലേക്ക് കോഹ്‌ലി മടങ്ങി എത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചുയരുന്നതും സെമിയില്‍ കാണാന്‍ സാധിച്ചു. സ്കോർ 87ൽ നിൽക്കെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് ശിഖര്‍  ധവാൻ പുറത്തായതു മാത്രമാണ് ഒരു പോരായ്‌മ. ഇതേ ഫോം തുടര്‍ന്നാല്‍ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ പാകിസ്ഥാനെ നേരിടുമ്പോള്‍ കോഹ്‌ലിക്ക് ആത്മവിശ്വാസത്തിന് യാതൊരു കുറവും ഉണ്ടാകില്ല. അതേസമയം, പ്രവചനാതീതമായ ടീമായ പാകിസ്ഥാന്‍ എന്ന കാര്യം ടീം ഇന്ത്യ മറക്കാതിരുന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയിലെത്തും.

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

കോലിയുടെ വിടവ് നികത്താനാകുമോ? , നാലാം സ്ഥാനത്ത് മലയാളി താരത്തിന് അവസരം കൊടുക്കണമെന്ന് കുംബ്ലെ

Muztafizur Rahman:മുസ്തഫിസൂറിനെ വാങ്ങി പുലിവാല് പിടിച്ച് ഡല്‍ഹി, ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ബംഗ്ലാദേശ്, മുസ്തഫിസുര്‍ വന്നാല്‍ ഡല്‍ഹിയെ ബോയ്‌ക്കോട്ട് ചെയ്യണമെന്ന് ആരാധകര്‍

ബ്രസീലിനെ ടോപ് ടീമാക്കും,വലം കൈയായി കക്കയെ വേണം, ലോകകപ്പ് ലക്ഷ്യമിട്ട് ആഞ്ചലോട്ടി

പലർക്കും പ്രിയപ്പെട്ടവരെ നഷ്ടമായി, ഐപിഎല്ലിൽ ചിയർ ലീഡേഴ്സും ഡിജെയും വേണ്ട, മത്സരങ്ങൾ മാത്രം നടക്കട്ടെയെന്ന് സുനിൽ ഗവാസ്കർ

ഐപിഎൽ ടീമുകൾക്ക് ആശ്വസിക്കാം, തിരിച്ചെത്താത്തവർക്ക് പകരക്കാരെ ഉൾപ്പെടുത്താം, ഒരൊറ്റ നിബന്ധന മാത്രം

അടുത്ത ലേഖനം
Show comments