Webdunia - Bharat's app for daily news and videos

Install App

കോഹ്ലിയും രോഹിതും നിറഞ്ഞാടിയ ചിന്നസ്വാമി സ്റ്റേഡിയം; ചാരമായി ഓസിസ്, ഇന്ത്യയ്ക്ക് പരമ്പര

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 20 ജനുവരി 2020 (11:30 IST)
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ഇന്ത്യ എന്ന് വിളിച്ച് ആർപ്പുവിളിക്കുകയായിരുന്നു. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് ഇന്നലെ ഏറ്റുമുട്ടിയത്. ഏകദിന പരമ്പരയിലെ ‘ഫൈനലില്‍’ ഓസിസിന്റെ കണ്ണീരു വീഴ്ത്തിയ മണ്ണ് കൂടിയാണ് ചിന്നസ്വാമി സ്റ്റേഡിയം. 
 
ഇന്ത്യയ്‌ക്കെതിരെ തീപ്പൊരി ബാറ്റിംഗ് കാഴ്ച വെച്ചുകൊണ്ടായിരുന്നു ഓസ്ട്രേലിയ തുടങ്ങിയത്. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അതായിരുന്നു പാളിയ തീരുമാനമെന്ന് കളി അവസാനിക്കാറായപ്പോൾ ഫിഞ്ച് തിരിച്ചറിഞ്ഞ് കാണും. ഓസ്ട്രേലിയയെ 7 വിക്കറ്റിനു തകർത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി.
 
സ്റ്റീവ് സ്മിത്ത് (132 പന്തിൽ 131) സെഞ്ച്വറി നേടിയിട്ടും അവസാന ഓവറുകളിൽ സ്മിത്തിനെ പിടിച്ചുകെട്ടാൻ ഇന്ത്യൻ ബൌളർമാർക്കായത് കളിയുടെ ഗതി തന്നെ മാറ്റി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ടീമും അടിയോടടി ആയിരുന്നു. രോഹിത് ശർമയും (128 പന്തിൽ 119) ക്യാപ്റ്റൻ വിരാട് കോലിയും (91 പന്തിൽ 89) ശ്രേയസ് അയ്യരും (35 പന്തിൽ 44) ചേർന്ന് ഇന്ത്യയ്ക്ക് കപ്പ് സമ്മാനിച്ചു. 
 
സ്മിത്തിന്റെ സെഞ്ച്വറിക്ക് കോഹ്ലിയും രോഹിതും മറുപടി നൽകിയപ്പോൾ ഓസീസിന്റെ അടിപതറി. പ്രതീക്ഷകളെല്ലാം അതോടെ അവസാനിച്ചു. പരുക്കേറ്റ് പുറത്തിരുന്ന ശിഖർ ധവാൻ കളത്തിലിറങ്ങാഞ്ഞിട്ട് കൂടി ഇന്ത്യ അടിച്ച് ജയിച്ചു. ഓസിസ് ബൌളർമാരെ ദയാദാക്ഷിണ്യമില്ലാതെയാണ് രോഹിതും കോഹ്ലിയും പ്രഹരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments