Webdunia - Bharat's app for daily news and videos

Install App

ദ്രാവിഡ് സ്ഥാനമൊഴിഞ്ഞാൽ പിന്നെയാര്? പരിഗണനയിൽ നെഹ്റയും ഗംഭീറുമടക്കമുള്ള താരങ്ങൾ

Webdunia
വ്യാഴം, 15 ജൂണ്‍ 2023 (19:07 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ 209 റണ്‍സിന്റെ ദയനീയമായ പരാജയം നേരിട്ടതോടെ കനത്ത വിമര്‍ശനമാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം നായകനായ രോഹിത് ശര്‍മയ്ക്കും പരിശീലകനായ രാഹുല്‍ ദ്രാവിഡിനെതിരെയും ഉയരുന്നത്. നാല് മാസത്തിനപ്പുറം നടക്കുന്ന ഏകദിന ലോകകപ്പിലും ടീം പരാജയമാകുകയാണെങ്കില്‍ ദ്രാവിഡിന്റെ പരിശീലകസ്ഥാനം തെറിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ആരായിരിക്കും ഇന്ത്യയുടെ പരിശീലകനായി എത്തുക എന്ന ചര്‍ച്ചകളും സജീവമായിരിക്കുകയാണ്.
 
നിലവില്‍ 2023ലെ ഏകദിന ലോകകപ്പ് വരെയാണ് രാഹുല്‍ ദ്രാവിഡിന് ഇന്ത്യന്‍ പരിശീലകസ്ഥാനത്ത് ബിസിസിഐയുമായി കരാറുള്ളത്. ലോകകപ്പ് വരെ ദ്രാവിഡിനെ ഇന്ത്യ നിലനിര്‍ത്തിയേക്കാമെങ്കിലും ലോകകപ്പ് കഴിയുന്നതോടെ പുതിയ പരിശീലകനെ തേടേണ്ടതായി വരും.ഇതിനായി അഞ്ച് പേരെയാണ് ഇന്ത്യ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനായ ആശിഷ് നെഹ്‌റയ്ക്കാണ് ഇതില്‍ ഏറ്റവും അധികം സാധ്യത കല്‍പ്പിക്കുന്നത്. കഴിഞ്ഞ 2 ഐപിഎല്‍ സീസണുകളില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായ നെഹ്‌റ ഗുജറാത്തിനെ 2 തവണ ഐപിഎല്‍ ഫൈനലിലേക്കെത്തിച്ചിരുന്നു. ഇതില്‍ ഒരു തവണ കപ്പ് നേടാനും ഗുജറാത്തിനായി.
 
അതേസമയം ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകനായ മുന്‍ ന്യൂസിലന്‍ഡ് നായകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങാണ് ബിസിസിഐ റഡാറിലുള്ള രണ്ടാമത്തെ താരം. ഡല്‍ഹി ടീമിന്റെ പരിശീലകനായ റിക്കി പോണ്ടിങ്ങിന്റെ പേരും സജീവ പരിഗണനയിലാണ്. 2015ല്‍ മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്‍ വിജയികളാക്കിയതും 2020ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഫൈനലിലെത്തിച്ചതും പോണ്ടിംഗിന്റെ നേട്ടങ്ങളാണ്. അതേസമയം മുന്‍ ഓസീസ് പരിശീലകന്‍ കൂടിയായ ജസ്റ്റിന്‍ ലാംഗറുടെ പേരും സജീവ പരിഗണനയിലാണ്. ഐപിഎല്ലില്‍ ലഖ്‌നൗ പരിശീലകനായ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാണ് ബിസിസിഐയുടെ പരിഗണനയിലുള്ള മറ്റൊരു താരം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: ബർമിങ്ങാമിൽ ഇന്ത്യയ്ക്ക് വില്ലനായി മഴ, മത്സരം വൈകുന്നു

50 ഓവറും ബാറ്റ് ചെയ്യണം, അടുത്ത മത്സരത്തിൽ ഇരട്ടസെഞ്ചുറിയടിക്കണം: വൈഭവ് സൂര്യവൻഷി

ഹൃദയം കൊണ്ട് പന്തെറിയുന്നവനാണവൻ, അർഹിക്കുന്ന അംഗീകാരം പലപ്പോഴും ലഭിക്കാറില്ല, സിറാജിനെ പുകഴ്ത്തി മോർക്കൽ

ബെർമിങ്ഹാം ടെസ്റ്റ് വിരസമായ സമനിലയിലേക്കെങ്കിൽ കുറ്റവാളികൾ ഗില്ലും ഗംഭീറും, ഡിക്ലയർ തീരുമാനം വൈകിയെന്ന് വിമർശനം

ജർമനിക്കും ബയേണിനും കനത്ത നഷ്ടം, ക്ലബ് ലോകകപ്പിനിടെ ജമാൽ മുസിയാലയ്ക്ക് ഗുരുതരമായ പരിക്ക്, മാസങ്ങളോളം പുറത്തിരിക്കേണ്ടിവരും

അടുത്ത ലേഖനം
Show comments