Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയുടേത് കരുത്തുറ്റ ബൗളിംഗ് നിര, ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യ നിലനിർത്തുമെന്ന് സ്റ്റീവ് വോ

അഭിറാം മനോഹർ
വെള്ളി, 11 ഒക്‌ടോബര്‍ 2024 (18:04 IST)
ഓസ്‌ട്രേലിയക്കെതിരെ വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. കഴിഞ്ഞ 2 തവണയും ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ വിജയക്കൊടി പാറിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ഹാട്രിക് കിരീടനേട്ടമാണ് ഇന്ത്യ ഇക്കുറി ലക്ഷ്യമിടുന്നത്. എന്നാല്‍ ടെസ്റ്റിലെ പരിചയസമ്പന്നരായ അജിങ്ക്യ രഹാനെ, ചെതേശ്വര്‍ പുജാര എന്നിവര്‍ ഇല്ലാതെയാകും ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇത് ഇന്ത്യയെ ബാധിക്കാന്‍ ഇടയുണ്ട്.
 
 എന്നാല്‍ ഇപ്പോഴിതാ ഇത്തവണയും ഇന്ത്യ തന്നെയാകും ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കുക എന്നതാണ് ഓസ്‌ട്രേലിയയുടെ ഇതിഹാസ നായകനായ സ്റ്റീവ് വോ വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്ക് കരുത്തുറ്റ ബൗളിംഗ് നിരയാണുള്ളത്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്,മുഹമ്മദ് ഷമി എന്നിവരടങ്ങിയ പേസ് നിര. സ്പിന്നില്‍ രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍,കുല്‍ദീപ് യാദവ് എന്നിവരും. അതിനാല്‍ തന്നെ ബൗളിംഗ് യൂണിറ്റ് ശക്തമാണ്. എങ്കിലും ബുമ്ര, കോലി എന്നിവരാകും ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായകമാവുക.
 
 ബുമ്രയും കോലിയും എവേ മത്സരങ്ങള്‍ കളിച്ച് പരിചയം ഏറെയുള്ളവരാണ്. ബാറ്റിംഗിന്റെ നിയന്ത്രണം കോലി ഏറ്റെടുക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. സ്റ്റീവ് വോ പറഞ്ഞു. നേരത്തെ ഓസീസ് സ്പിന്നറായ നഥാന്‍ ലിയോണും ഇന്ത്യന്‍ ബാറ്റിംഗ് നിര വെല്ലുവിളിയാകുമെന്ന് വ്യക്തമാക്കിയിരുന്നു. വിരാട് കോലി,രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നിവരെ മറികടക്കുക പ്രയാസമാകുമെന്നും യശ്വസി ജയ്‌സ്വാളും ഓസീസിന് വെല്ലുവിളിയാകുമെന്നാണ് കരുതുന്നതെന്നുമായിരുന്നു ലിയോണ്‍ വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

IND VS ENG: 'ബുംറയെ കാത്തിരിക്കുന്നത് വെല്ലുവിളികൾ, ശരീരം കൈവിട്ടു': സൂപ്പർതാരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കുമോ?

India vs England, 4th Test: തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ; ഗില്ലും രാഹുലും രക്ഷിക്കുമോ?

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

അടുത്ത ലേഖനം
Show comments