Webdunia - Bharat's app for daily news and videos

Install App

വാലറ്റത്തിന്റെ പോരാട്ടം പാഴായി, ഏകദിന പരമ്പര കിവീസിന്

അഭിറാം മനോഹർ
ശനി, 8 ഫെബ്രുവരി 2020 (16:01 IST)
ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനമത്സരത്തിൽ ഇന്ത്യക്ക് തോൽവി. രണ്ട് ടീമുകളും ഇഞ്ചോടിച്ച് പൊരുതിയ മത്സരത്തിൽ 22 റൺസിനാണ് ന്യൂസിലൻഡ് വിജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-0ന് ന്യൂസിലൻഡ് സ്വന്തമാക്കി.
 
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 273 റൺസാണ് നേടിയത്. മത്സരത്തിൽ മാർട്ടിൻ ഗുപ്ടിലും ഹെൻറി നിക്കോൾസും ചേർന്ന് മികച്ച തുടക്കം കിവികൾക്ക് നൽകിയെങ്കിലും തുടർന്ന് തുടരെ വിക്കറ്റുകൾ വീണത് കിവികളെ പ്രതിരോധത്തിലാക്കി. ഒരു ഘട്ടത്തിൽ 93/1 എന്ന നിലയിലായിരുന്ന ന്യൂസിലൻഡിന് പക്ഷെ 197 റൺസ് എടുക്കുന്നതിനിടെ 8 വിക്കറ്റുകൾ നഷ്ടപ്പെട്ടു. തുടർന്ന്  ഒമ്പതാം വിക്കറ്റിൽ പേസ് ബൗളര്‍ കെയ്ല്‍ ജാമിസണെ കൂട്ടുപിടിച്ച് കഴിഞ്ഞ മത്സരത്തിലെ ഹീറൊയായിരുന്ന റോസ് ടെയ്‌ലർ ആണ് മത്സരം കിവികൾക്ക് അനുകൂലമാക്കിയത്. ഇരുവരും ചേർന്ന് ഒമ്പതാം വിക്കറ്റില്‍ പുറത്താകാതെ 76 റണ്‍സ് കൂട്ടിചേർത്തു. ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റിന് 142 എന്ന നിലയിൽ നിന്നും 55 റൺസെടുക്കുന്നതിനിടെ 6 വിക്കറ്റുകളാണ് കിവികൾ നഷ്ടപ്പെടുത്തിയത്. മത്സരത്തിൽ ന്യൂസിലൻഡിന് വേണ്ടി റോസ് ടെയ്‌ലർ 73ഉം മാർട്ടിൻ ഗുപ്ടിൽ 79ഉം റൺസെടുത്തു.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് പക്ഷേ 21 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ തന്നെ ഓപ്പണർ മായങ്ക് അഗർവാളിനെ നഷ്ടപ്പെട്ടു. പിന്നാലെ 24 റൺസെടുത്ത പൃഥ്വി ഷായെ ജാമിസൺ പുറത്താക്കി. ജാമിസൺന്റെ ആദ്യ അന്താരാഷ്ട വിക്കറ്റാണിത്. മത്സരത്തിൽ വിരാട് കോലി 15 റൺസും,കെ എൽ രാഹുൽ നാലും, കേദാർ ജാദവ് ഒൻപതും നേടി പുറത്തായതോടെ കനത്ത തോൽവിയുടെ സൂചനകൾ ഇന്ത്യക്ക് ലഭിച്ചെങ്കിലും അർധ സെഞ്ച്വറി പ്രകടനത്തോടെ ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയും ചേർന്ന് ഇന്ത്യയെ കരകയറ്റി. ശ്രേയസ് 52 റൺസും ജഡേജ 55 റൺസും നേടി.
 
ഒരു ഘട്ടത്തിൽ ഏഴിന് 153 എന്ന നിലയിലായിരുന്ന ഇന്ത്യയെ നവ്‌ദീപ് സൈനിയും ജഡേജയും ചേർന്നാണ് മത്സരത്തിൽ തിരികെ എത്തിച്ചത്. 49 പന്ത് നേരിട്ട സൈനി രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടിയപ്പോൾ 76 റൺസാണ് എട്ടാം വിക്കറ്റിൽ പിറന്നത്. സൈനി കൂടി ഗാലറിയിലേക്ക് മടങ്ങിയപ്പോൾ ഇന്ത്യൻ പ്രതീക്ഷകളും അസ്ഥാനത്തായി. ഒമ്പതാമതായി ഇറങ്ങിയ ചാഹൽ റണ്ണൗട്ടായപ്പോൾ 49മത്  ഓവറിന്റെ മൂന്നാം പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച  ജഡേജ ലോങ് ഓഫില്‍ ഗ്രാന്‍ഹോമിന്റെ കൈകളില്‍ ഒതുങ്ങി. 73 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിങ്‌സ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

അടുത്ത ലേഖനം
Show comments