Webdunia - Bharat's app for daily news and videos

Install App

കരുതലോടെ കളിച്ച് ഇന്ത്യ; ലക്ഷ്യം വമ്പന്‍ ലീഡ്

Webdunia
തിങ്കള്‍, 4 ജൂലൈ 2022 (09:01 IST)
എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ കരുതലോടെ നീങ്ങി ഇന്ത്യ. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ശക്തമായ നിലയിലാണ്. രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് ഇന്ത്യ നേടിയിട്ടുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയ 132 റണ്‍സ് ലീഡ് കൂടിയാകുമ്പോള്‍ ഇന്ത്യയുടെ ആകെ ലീഡ് 257 ആയി. നാലാം ദിനമായ ഇന്ന് രണ്ട് സെഷനുകള്‍ മുഴുവനായി ബാറ്റ് ചെയ്യുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആകെ ലീഡ് 450 കടന്നാല്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യും. ഏഴ് വിക്കറ്റ് കൂടി ശേഷിക്കെ 200 റണ്‍സ് കൂടി സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 
 
സ്‌കോര്‍ ബോര്‍ഡ് 
 
ഒന്നാം ഇന്നിങ്‌സ് 
 
ഇന്ത്യ 416/10
 
ഇംഗ്ലണ്ട് 284/10
 
രണ്ടാം ഇന്നിങ്‌സ് 
 
ഇന്ത്യ 125/3 
 
അര്‍ധ സെഞ്ചുറിയുമായി ചേതേശ്വര്‍ പുജാരയും 30 റണ്‍സുമായി റിഷഭ് പന്തുമാണ് ഇപ്പോള്‍ ക്രീസില്‍. ശുഭ്മാന്‍ ഗില്‍, ഹനുമ വിഹാരി, വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് നഷ്ടമായത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

IND VS ENG: 'ബുംറയെ കാത്തിരിക്കുന്നത് വെല്ലുവിളികൾ, ശരീരം കൈവിട്ടു': സൂപ്പർതാരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കുമോ?

India vs England, 4th Test: തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ; ഗില്ലും രാഹുലും രക്ഷിക്കുമോ?

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

അടുത്ത ലേഖനം
Show comments